Wednesday 22 February 2012

തെങ്കാശി സൂപ്പര്‍ ഫാസ്റ്റ്

                  

                       കോട്ടയം കെ. എസ് . ആര്‍. ടി . സി ബസ്‌  സ്റ്റാന്റ്നു മുന്‍പില്‍ സ്കൂട്ടര്‍ നിര്‍ത്തി അയാള്‍ സ്റ്റാന്റ്നു ഉള്ളിലേക്ക് കയറി, കുമളി പോകുന്ന  ഒരു ബസ്‌  സ്റ്റാന്റ്നു വെളിയിലേക്കിറങ്ങി. അയാള്‍ ജീവനക്കാരുടെ വിശ്രമ മുറിയിലേക്ക് കോണിപ്പടികള്‍ കയറി,
" രാമേട്ടാ ഇന്ന് നേരത്തെ ആണല്ലോ?"
" ഇന്ന് നേരത്തെ ഇറങ്ങി, ഇന്നരാണ്‌ എനിക്ക് കണ്ടക്ടര്‍ ?"
" ഉണ്ണി ആണെന്ന രാമേട്ടാ തോന്നണേ" - എതിരെ വന്നയാള്‍ പടികളിറങ്ങി പോയി 
                 രാമന്‍ മുകളിലെത്തി ഉടുത്തിരുന്ന ഓയില്‍ മുണ്ടും ഷര്‍ട്ടും മാറി കാക്കി യുനിഫോറം ധരിച്ചു, പതിയെ കറങ്ങുന്ന പഴയ സര്‍ക്കാര്‍ ഫാനിനു കീഴില്‍ അയാള്‍ കസേര വലിച്ചിട്ടിരുന്നു. മേശയില്‍ കിടന്നിരുന്ന അന്തി പത്രമെടുത്ത്‌ നിവര്‍ത്തി. കൈയ്യിലെ നിറം മങ്ങിയ വാച്ചിലേക്ക് നോക്കി,മെല്ലെ പത്രം നിവര്‍ത്തി.  
           താഴെ എന്തോ ബഹളം കേട്ട് അയാള്‍ മെല്ലെ എണിറ്റു ജനലരികിലേക്ക് ചെന്നു. താഴെ പാര്‍ക്ക്‌ ചെയ്തിരുന്ന ബസിനു ചുറ്റും ഒരാള്‍കൂട്ടം, അപ്പോളേക്കും കയറി വന്ന ബസിന്റെ വെളിച്ചത്തില്‍ അത് താന്‍ ഓടിക്കുന്ന തെങ്കാശി ഫാസ്റ്റ് തന്നെ ആണെന്ന് മനസിലായി. അയാള്‍ പെട്ടെന്ന് കോണിപ്പടികള്‍ ഇറങ്ങി , ബസിന്റെ അടുത്ത എത്തുമ്പോള്‍ പുരുഷാരം ഏറിയിരുന്നു, ആളുകളെ തള്ളി മാറ്റി അയാള്‍ മുന്നിലേക്ക്‌ ചെന്നു, ബസിന്റെ പിന്നിലെ ഫുട് ബോഡില്‍ ഒരു സ്ത്രീ തലകീഴായി കിടക്കുന്നു, വെളിച്ചക്കുറവു മൂലം അവ്യക്തമായിരുന്നു, 
പെട്ടെന്ന് മിന്നി നിന്നിരുന്ന നിയോണ്‍ ലാമ്പ് തെളിഞ്ഞു, 
         ഒരു സ്ത്രീ തന്നെ...... തല റോഡില്‍ മുട്ടി കിടക്കുന്നു മുടിയില്‍ ചൂടിയിരുന്ന മുല്ല പൂക്കളില്‍ രക്തം പടര്‍ന്നു ചുവപ്പ് നിറം ആയിരിക്കുന്നു, അയാള്‍ മെല്ലെ അടുത്തേക്ക് ചെന്നു, ഒന്നേ നോക്കിയുള്ളൂ, അയാള്‍ക്ക് തല ചുറ്റും പോലെ വെച്ച് പോയ അയാള്‍ അടുത്ത് കിടന്നിരുന്ന ബസില്‍ പിടിച്ചു നിന്ന് അപ്പോളെക്കു ആള്‍കൂട്ടം ഇരമ്പി വരുന്നുണ്ടായിരുന്നു, ആള്‍ കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു, 
" ഇതാ മരതകമല്ലേ?
" ഏതു മരതകം"
" ശ്ശോ , ഇതിവിടുള്ള ഒരു തമിഴത്തിയ ഇവിടുത്തെ ഒരു വേശ്യ സ്ത്രീയാ.. രാത്രി ഇങ്ങനെ നിര്‍ത്തി ഇട്ടിരിക്കുന്ന ബസിലാ വിഹാരം സ്ഥിരം പറ്റുകാരുണ്ട്   ," - ഒന്ന് നിര്‍ത്തിയിട്ട് അയാള്‍ തുടര്‍ന്നു
" പണ്ടെങ്ങോ വന്നു പെട്ടതാ ഇവിടെ അന്നൊരു ഉടുപ്പടി തന്നെ ആരുന്നു , ബുസുകാര് തന്നെ ആരുന്നു അന്നൊക്കെ പറ്റുപടിക്ക് , ഇപ്പോള്‍ പ്രായമായി , എന്തോ സൂക്കെടാരുന്നു, ആഹ വല്ലവനും തല്ലി കൊന്നതാണോ ആര്‍ക്കറിയാം,?
                           രാമന്റെ നെഞ്ചില്‍ എന്തോ കനത്ത ഭാരം പോലെ അയാള്‍ക്ക് തോന്നി, അടുത്ത് നിന്ന് സംസാരിച്ച യാത്രികരെ അയാളൊന്നു നോക്കി എന്നിട്ട് വേച്ചു വേച്ചു നടന്നു നീങ്ങി. അയാള്‍ വീഴാന്‍ തുടങ്ങനുണ്ടായിരുന്നു, അടുത്ത് കണ്ട സിമന്റ് ബഞ്ചില്‍ അയാള്‍ ഇരുന്നു. കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ, അയാളുടെ ദേഹം വിയര്‍ക്കനുണ്ടായിരുന്നു, മെല്ലെ സിമെന്റ് ബെഞ്ചില്‍ അയാള്‍ തല ചേര്‍ത്ത് കണ്ണുകള്‍ ഇറുകെ അടച്ചു, ആ വിറയ്ക്കുന്ന ചുണ്ടുകള്‍ അവ്യക്തമായി മന്ത്രിച്ചു,
" ന്റെ മരതകം"- അയാള്‍ക്ക് ബോധം മറയുന്നത് പോലെ തോന്നി 

26 വര്‍ഷങ്ങള്‍ക് മുന്‍പ്...

കോട്ടയം - തെങ്കാശി ബസില്‍ ഡ്രൈവറായി രാമന്‍ തെങ്കാശി എത്തുന്ന കാലം.
                    തെങ്കാശി സ്റ്റാന്റ് നോട് ചേര്‍ന്നുള്ള ഒരു കുടുസ്സു ലോഡ്ജില്‍ ആയിരുന്നു തങ്ങുന്നത്, ബസ്‌ സ്റ്റാന്റ് ല് ചെണ്ടുമല്ലി പൂക്കള്‍ നിറച്ച കൂടയുമായി നടന്നിരുന്ന ദാവണി ചുറ്റി ഇരു നിറമുള്ള ഒരു സുന്ദരി പെണ്ണുണ്ടായിരുന്നു, മരതകം, വണ്ടിക്കരെല്ലാം അവളെ വളക്കാന്‍ ശ്രമിച്ചു പരാജയപെട്ടിരുന്ന കാലം, ആദ്യം തോന്നിയ കൌതുകം പിന്നെ അതോരിഷ്ടമായി, ഒടുവില്‍    അവള്‍ രാമന്റെ എന്നായി, എന്നും തെങ്കാശി ഫാസ്റ്റ് എത്തുന്നത് നോക്കി അവള്‍ നിന്നിരുന്നു, വണ്ടിയിട്ട് ലോഡ്ജില്‍ എതുംപോലും കൂടെ ഉണ്ടാകുമായിരുന്നു രാമണ്ണ.. രാമണ്ണ എന്ന് വിളിച്ചുകൊണ്ട് ഒരു ഭാര്യപോലെ,, അയാള്‍ അവളുടെ ചൂടുപറ്റി ഉറങ്ങി, അവള്‍ രാമണ്ണന്റെ മാത്രം മരതകമായി.
            നാളുകള്‍ക്ക് അപ്പുറം അയാളുടെ നെഞ്ചിലെ രോമത്തില്‍ വിരലോടിച്ചുകൊണ്ട് കിടന്നവള്‍ പറഞ്ഞു , " അണ്ണാ എനക്കൊരു സന്തെഹമിരുക് "
 " എന്താ മരതകം നിനകെന്താ സന്ദേഹം"
" അത് വന്ത് അണ്ണാ എനക്ക് "
" എന്താടീ "
" അത് അണ്ണാ എനക്ക് .. എനക്ക് .. അവള്‍ നാണിച്ചു നിര്‍ത്തിയിട്ട് തുടര്‍ന്നു 
" ഉങ്ക പുള്ള എനക്കുല്ലേ ഇറിക്ക മാതിരി ഒരു സന്തെഹമിരുക്ക് "
        അവള്‍ അയാളുടെ നെഞ്ചില്‍ മുഖം ചേര്‍ത്ത് കിടന്നു, അവളുടെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണീര്‍ അയാളുടെ നെഞ്ചില്‍ വീണുടഞ്ഞു. അയാള്‍ അപ്പോള്‍ കറങ്ങുന്ന നിറം മങ്ങിയ ഫാനിന്റെ പങ്കയില്‍ നോക്കി വെറുതെ കിടന്നു.
                അന്നയാള്‍ യാത്ര പറഞ്ഞു പിരിയുമ്പോള്‍ അവള്‍ അയാളുടെ കൈല്‍ പിടിച്ചു കരഞ്ഞു, കൈകള്‍ മുഖത്തോട് ചേര്‍ത്ത് ചുംബിച്ചു, പിന്നെ രാമന്‍ തെങ്കാശി വണ്ടിയില്‍ കയറിയിട്ടില്ല അയാള്‍ മനപൂര്‍വം ഒഴിയുകയായിരുന്നു, പിന്നെ അവളെ കുറിച്ച് തിരക്കിയില്ല.. 
                ഒരു ദിവസം തെങ്കാശി വണ്ടി കോട്ടയം സ്റ്റാന്‍ഡില്‍ എത്തുമ്പോള്‍ അവസാന യാത്രക്കരിയായി തോളില്‍ ഒരു തുണി ഭാണ്ഡവുമായി പാറി പറന്ന മുടിയുമായി അവളും ഇറങ്ങി..... മരതകം ...തമ്മില്‍ കണ്ടെങ്കിലും അവള്‍ തിരിച്ചറിഞ്ഞില്ല, മനോനില നഷ്ടപെട്ട പോലെ ആയിരുന്നു അവളുടെ ചേഷ്ടകള്‍, ബസ്‌ സ്റ്റാന്‍ഡില്‍ ആ സിമന്റ്‌ ബെഞ്ചില്‍ ഇരുന്നും കിടന്നും അവള്‍ ദിവസങ്ങള്‍ നീക്കി, വയര്‍ എരിഞ്ഞപ്പോള്‍ കൈ നീട്ടി, എപ്പോളോ രാത്രികളില്‍ അവളെ പലരും സിമന്റ്‌ ബെഞ്ചില്‍ നിന്നും എടുത്തു കൊണ്ടുപോയി ഒഴിഞ്ഞ ബസിന്റെ ഉള്ളിലേക്ക്, നിസ്സങ്ങതയോടെ കിടക്കുന്ന അവള്‍ക് മേലെ നിന്ന് കിതക്കുന്ന നിഴലുകളില്‍ പലരും അവളുടെ ബ്ലൌസ് നുള്ളില്‍ തിരുകി വച്ചിരുന്ന നോട്ടുകള്‍ അവള്‍ക് വിസപ്പടക്കാന്‍ ഒരു മാര്‍ഗമായി.
        ഒരിക്കല്‍ അവളുടെ അരികില്‍ രാമന്‍ ചെന്നു..
                ഇരുളിമയില്‍ ഓടി മറഞ്ഞ നിഴലിന്റെ വഴുവഴുപ്പ് ഒലിച്ചിറങ്ങുന്ന, നഗ്നയായ അവള്‍ക്ക്‌ മുന്നില്‍ അയാള്‍ മുട്ടില്‍ ഇരുന്നു, ആ ശ്വാസത്തിന്റെ ചൂട് തിരിച്ചറിഞ്ഞു  എന്നപോലെ അവള്‍ എണിറ്റു ഇരുന്നു, 
" രാമണ്ണ ...."
               ആ വിളിയില്‍ അയാള്‍ ഉരുകി പോയി അവളെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു അയാള്‍ കരഞ്ഞു പൊട്ടികരഞ്ഞു.. അവളും,.. അവളുടെ നഗ്നമായ മുലകള്‍ അയാളുടെ നെഞ്ചിന്റെ ചൂടേറ്റു മയങ്ങുകയായിരുന്നു. നേരം പുലരുവോളം.. അവര്‍ ആ ബസിനുള്ളില്‍ ഇരുന്നു, അയാളോട് അവള്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു., തമിഴ് കലര്‍ന്ന  മലയാളത്തില്‍...
            " രാമണ്ണ വര മാട്ടെന്നു എല്ലാരും സോല്ലിയപ്പോ, എനക്ക്  നിജമയിരുന്നു വരുമെന്ന്, എന്നുടെ അപ്പ നമ്മ കൊലന്തയെ കളഞ്ഞു, അതുക്കു പിന്നാടി എനക്ക് ഒന്നുമേ തെരിയാത് എപ്പടിയോ ഇന്ത വണ്ടിയില്‍ എരിയാച്.. എനക്ക് ഉങ്കളെ ഇങ്കെ കണ്ടപ്പോലെ എന്നുടെ രാമണ്ണ എന്ന് തെരിഞ്ഞതാ, ഇങ്കെ ഇങ്കെ നീങ്കളെ കണ്ണാലെ കണ്ടിരുന്നോളം.. മരതകം വരമാട്ടെ .. ഒന്നിനും വരമാട്ടെ.. "
                മരതകം പോട്ടികരയുവരുന്നു.. അയാളുടെ മടിയില്‍ കിടന്നു അവള്‍ കരഞ്ഞു കുറെ കരഞ്ഞു...അന്ന് മുതല്‍ അവളില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങി, പകല്‍ സമയങ്ങളില്‍ അവള്‍ ഉണ്ടാവില്ല, രാത്രിയില്‍ ആദ്യം അവള്‍ കുളിച്ചു മുല്ലപൂവും ചൂടി എത്തുന്നത് , തെങ്കാശി സൂപ്പര്‍ ഫാസ്റ്റില്‍ ആയിരിക്കും രാമനും അവളും എല്ലാ രാത്രികളിലും ആ ബസിന്റെ അന്തകാരത്തില്‍ രമിക്കും..അതില്‍ കാമം ആയിരുന്നില്ല.. പ്രണയമെന്നു പറയാനാകുമോ? പ്രായത്തിന്റെ തിളക്ക കുറവില്‍ മരതകാതെ തേടി ആളുകള്‍ വരാതെ ആയപ്പോളും, എന്നും അവള്‍ അണിഞ്ഞൊരുങ്ങി വന്നിടുന്നത് രാമന് വേണ്ടി ആയിരുന്നു.. ആ ഒരു ചുംബനത്തിനു എങ്കിലും മാത്രമായിരുന്നു.

* *               **              **              **               **              **          **             **             **          **

"രാമേട്ടാ... രാമേട്ടാ.. ഉണ്ണി അയാളുടെ തോളില്‍ തട്ടി വിളിച്ചു
രാമന്‍ പെട്ടെന്ന് ഞെട്ടി ഉണര്‍ന്നു.
" എന്താ രാമേട്ടാ ഇവിടിരിക്കുന്നെ, ഞാന്‍ എവിടെല്ലാം തിരക്കി, വീട്ടില്‍ വിളിച്ചപ്പോള്‍ പോന്നു എന്ന്  പറഞ്ഞു, പോവണ്ടേ,"
" അത് നമ്മുടെ ബസില്‍ "
" അത് പോലിസ് വന്നിട്ടുണ്ട് , വേറെ വണ്ടി ഇറക്കി, വേഗം എണിറ്റു വന്നെ.. സമയം ആവുന്നു ,"
" ഹം ഞാന്‍ വരാം" രാമന്‍ എണിറ്റു , അയാള്‍ ആടി പോവനുണ്ടായിരുന്നു,
" ഞാന്‍ ടിക്കറ്റ്‌ കൊടുക്കുവാ വേഗം വരണേ.. " ഉണ്ണി നടന്നു നീങ്ങി 
                   രാമന്‍ വിറയാര്‍ന്ന കാലുകളോടെ പിന്നോട്ട് നടന്നു, പോലിസ് എത്തിയിരുന്നു രണ്ടു ബസുകള്‍ക്ക് ഇടയില്‍ തറയില്‍ വിരിച്ച പായില്‍ പൊതിഞ്ഞു ഒരു ദേഹം... ചത്ത്‌ തുലഞ്ഞഒരു തെരിവു നായെ പോലെ.. " എനിക്കിവള്‍ ആരായിരുന്നു... എല്ലാമായിരുന്നു ഒരിക്കല്‍ ഞാന്‍ ചതിച്ചത് , എന്റെ ഭാര്യയേകാളും മനസുകൊണ്ട് സ്നേഹിച്ചവള്‍.. അവസാനമയി ഒരു സ്നേഹ ചുംബനത്തിനു പോലും അവകാസമില്ലാണ്ട്.. അവസരമില്ലാണ്ട് .. അയാള്‍ മെല്ലെ മുന്നോട്ടു നടക്കാന്‍ ഭാവിച്ചതും..
ഒരു ഇരമ്പലോടെ അനൌസുമെന്റ്റ്  മുഴങ്ങി.....
"11 . 30 നു പുറപ്പെടുന്ന തെങ്കാശി സൂപ്പര്‍ ഫാസ്റ്റ് ഉടന്‍ പുറപ്പെടുന്നു"   

                                                                                                        .....പള്ളിക്കത്തോടന്‍....



    

No comments:

Post a Comment