Thursday 22 March 2012

യാത്ര


കാല ചക്രമുരുളുമ്പോള്‍ നാം ഓരോരുത്തരും അകലുകയാണ് .
കൊഴിയുന്ന ജീവിത ദിനങ്ങളില്‍ നിന്നും പ്രപഞ്ച സത്യമെന്തെന്നറിയാതെ.
പരസ്പരം സ്നേഹിച്ചലയുപോളും ആത്മാര്‍ഥ സ്നേഹത്തിനോടുവില്‍.
പതിയിരിക്കുന്നൊരു വേര്‍പാടിന്‍ നൊമ്പരം അറിയാണ്ട് .
യാത്ര പറഞ്ഞും പറയാതെയും അകലുമ്പോള്‍
ഹൃദയം വേദനയാല്‍ പിടയുമ്പോള്‍
മനസ്സിന്‍ നേരിപ്പോടിനുള്ളില്‍ കാത്തുവക്കാന്‍
ഒരുപിടി ഓര്‍മ്മകള്‍ മാത്രം.
വീണ്ടും കണ്ടുമുട്ടിയാല്‍ കേവലം
ഒരു പുഞ്ചിരിയില്‍ മാത്രം അവശേക്ഷിക്കയാവും
ആ ഒരു ബന്ധം, നെഞ്ചില്‍ ആയിരം കണ്ണീര്‍കണങ്ങള്‍ക്കൊപ്പം .
ജീവിത കദനഭാരവുമായി ജീവിത തോണി തുഴയുമ്പോള്‍
മനസ്സില്‍ നിറയുന്നോരാ ഓര്‍മ്മകള്‍ കനലായ് എരിയും.
നാം ഒരോരുത്തരേയും ഗാഡമായി  സ്നേഹിക്കുമ്പോള്‍
ഒന്നോര്‍ക്കുക! ആ വേര്‍പാടിന്റെ വേദന ഹൃദയഭേദകമാവും. 

                                                                                                                         പള്ളിക്കത്തോടന്‍ 

Monday 19 March 2012

രക്തദാഹികള്‍




അന്ധകാരം ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു!
           മാനത്ത് ചന്ദ്രക്കല തന്നെകൊണ്ടാവും വിധം പ്രഭ തൂവി നില്‍ക്കുന്നു. ആ കുന്നിനു മുകളിലെ പഴയ കൊട്ടാരത്തില്‍ നേരിയ പ്രകാശം കാണാം.
          സമയം കൃത്യം പന്ത്രണ്ട് .
         എവിടെയൊക്കെയോ നായ്ക്കള്‍ അതി ശക്തമായി ഓരിയിടുന്നു. എങ്ങോ പൂത്തുനില്‍ക്കുന്ന നിശാഗന്ധിയുടെ ഗന്ധം അവിടമാകെ പടരുന്നുണ്ട്. അവിടിവിടെയായി പുകപടലങ്ങള്‍ ഉയരുന്നുണ്ട്. ശക്തമായ മഞ്ഞില്‍ ഇലകണങ്ങളില്‍ മഞ്ഞു തുള്ളികള്‍ നേരത്ത ശബ്ദത്തോടെ വന്നു പതിക്കുന്നു. താഴ്വാരത്തായി നില്‍ക്കുന്ന പാലമരത്തിന്റെ കൊമ്പുകള്‍ എന്തോ കണ്ടു ഭയന്നിട്ടെന്നവണ്ണം വിറച്ചുകൊണ്ടിരുന്നു.

പെട്ടെന്ന് !
          കാറ്റിനു ശക്തിയേറി അന്ധകാരത്തിന്റെ നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് കാറ്റിന്റെ ചൂളം വിളി പാറയിടുക്കുകളില്‍  തട്ടി പ്രതിധ്വനിച്ചു. എവിടെ നിന്നോ ഒരു അട്ടഹാസം കാറ്റിന്റെ ചൂളം വിളികള്‍ക്കൊപ്പം മുഴങ്ങി തുടങ്ങി. അന്തരീക്ഷത്തിലെ പുകപടലങ്ങള്‍ മെല്ലെ ആര്‍ക്കോ വേണ്ടി വഴിയൊരുക്കും വിധം അടങ്ങി തുടങ്ങി. പുകപടലങ്ങള്‍ക്കുള്ളില്‍ നിന്നും ഒരു ഭീകര രൂപിണി പുറത്തു വന്നു. ആരെയും പേടിപെടുത്തുന്ന രൂപ ഭാവങ്ങളുമായി.
           ജട കെട്ടിയ മുടിയിഴകള്‍ മെല്ലെ കാറ്റില്‍ ചലിക്കുന്നു . കണ്ണുകളില്‍ അഗ്നി ജ്വാലകള്‍ പോലുള്ള തിളക്കം, ചുവന്നു തുടുത്ത നാവും, രക്തക്കറ പുരണ്ട തേറ്റപല്ലുകളും, നീണ്ട നഖങ്ങളുമായി അവള്‍ " വടയക്ഷി " അട്ടഹസിച്ചുകൊണ്ടിരുന്നു .

              രാവിന്റെ വിജനതയില്‍ രക്തം കുടിക്കുവാന്‍ അവള്‍ വേട്ടക്ക് ഇറങ്ങുകയാണ് . ചോരക്കായി അവള്‍ കിതക്കുന്നുണ്ടായിരുന്നു. ദാഹശമനത്തിനായി ഇഷ്ട പാനീയം തേടി അവള്‍ സ്ഥിര വിഹാര കേന്ദ്രമായ ആ കൊട്ടാരത്തിലേക്ക് നടന്നു. അവളുടെ നീണ്ട മേലങ്കിയും കാര്‍കൂന്തലും നിലത്തുകൂടി ഇഴയുന്നുണ്ടായിരുന്നു . അപ്പോളും തണുത്ത കാറ്റ് വീശി കൊണ്ടിരുന്നു.
ആ ഭീകര രൂപിയെ കണ്ടിട്ട് എന്നവണ്ണം കൊട്ടാരമുറ്റത്തെ മരങ്ങളില്‍ നിന്നും കടവാവലുകള്‍ വലിയ ശബ്ദത്തോടെ ചിറകടിച്ചുയര്‍ന്നു. ചന്ദ്രന്‍ മേഘജാലങ്ങള്‍ക്കിടയില്‍ തലയോളിച്ചു.

കൊട്ടാരത്തിനുള്ളില്‍ ആരുടെയോ സംസാരം കേട്ട് അവള്‍ നിന്നു.
         അകത്ത് നാല് മനുഷ്യര്‍

               അവള്‍ തന്റെ നീണ്ട നാവു നീട്ടി ചുണ്ട് തുടച്ചു. ഇന്ന് മതിയാവോളം രക്തം കുടിക്കാം, നാല് പേരുടെ രക്തം കൊണ്ടിന്നു കുശാല്‍ എന്നോര്‍ത്ത് അവള്‍ ജനാലക്കു അരുകിലേക്ക്‌ നീങ്ങി നിന്നു.

          " ഈ നാടന്‍ ബോംബ്‌ ഒരെണ്ണം മതി ഒരുപറ്റം മനുഷ്യ പട്ടികളെ കൊല്ലാന്‍ " - ഒരുവന്‍ ബോംബ്‌ കൈലെടുത്ത് കൊണ്ട് പറഞ്ഞു. മറ്റൊരുവന്‍ വടിവാള്‍ ഉയര്‍ത്തി പിടിച്ചു മൂര്‍ച്ച പരിശോദിച്ചുകൊണ്ട്  പറഞ്ഞു " ഹും ഒറ്റവെട്ടിന് തല വേറിടും കൊള്ളാം നല്ല മൂര്‍ച്ച "
പിന്നെയും അവര്‍ ഓരോരുത്തരായി ആയുധങ്ങളെടുത്ത് പരിശോധിച്ചുകൊണ്ടിരുന്നു.

             " ശരി ഇന്ന് നേരം പുലരും മുന്‍പേ ആ ചേരി പ്രദേശം വെന്തു വെണ്ണീര്‍ ആവണം. ഈ നാട്ടിലെ രാഷ്ട്രിയ പാര്‍ട്ടികള്‍ തമ്മില്‍ ശണ്ട കൂടണം, പകയും വൈരാഗ്യവും വളരണം മനുഷ്യന്‍ മതത്തിന്റെ പേരില്‍ പരസ്പരം വെട്ടി മരിക്കണം, അനേകരുടെ രക്തം ഇന്ന് കടപ്പുറത്ത് പതഞ്ഞു ഒഴുകണം. ആഴി പോലും ആ രക്തക്കറയില്‍ ചുവന്നു തുടുക്കണം. മനുഷ്യ രക്തത്തില്‍ കാല്‍ കഴുകി ശവങ്ങളുടെ ശിരസ്സില്‍ ചവുട്ടി നമുക്ക് കടപുറത്തു കൂടി നടന്നകലണം ഇന്ന് തന്നെ " - അവര്‍ ആയുധങ്ങള്‍ വാരി കെട്ടി എഴുന്നേറ്റു.

             തീവ്ര വാദികളുടെ സംഭാക്ഷണം കേട്ട് ജനാലക്കല്‍ നിന്നിരുന്ന യക്ഷിയുടെ കാല്‍ മുട്ടുകള്‍ കൂട്ടിയിടിച്ചു... തൊണ്ട വരണ്ടു വറ്റി.., അവള്‍ തിരിഞ്ഞോടി. നിമിഷങ്ങള്‍ക്കുള്ളില്‍ ഏഴിലം പാലയില്‍ തന്നെ പ്രവേശിച്ചു. അവള്‍ ഓടുന്നതിനിടയില്‍ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു.
" ഇനി മേലില്‍ ഞാന്‍ മനുഷ്യ രക്തം കുടിക്കില്ല ... അവര്‍ പരസ്പരം വെട്ടിയും കുത്തിയും രക്തം കുടിക്കുന്നു. ഞങ്ങള്‍ യക്ഷികള്‍ പോലും സ്വന്തം വര്‍ഗക്കാരെ ഉപദ്രവിക്കില്ല. തന്നെ യക്ഷി എന്ന് വിശേഷിപ്പിക്കുന്ന നീച മനുഷ്യരെ നിങ്ങളെ ഞാന്‍ എന്ത് വിളിക്കണം രക്തദാഹികള്‍ എന്നോ ?"
അപ്പോളും  ഭയം നിമിത്തം പാലമരത്തിന്റെ കൊമ്പുകള്‍ വിറച്ചിരുന്നു. നായ്ക്കളുടെ ഓരിയിടല്‍ പാറയിടുക്കില്‍ തട്ടി പ്രതിധ്വനിച്ചുകൊണ്ടിരുന്നു.

                                                                                                                 
                                                                                                                             പള്ളിക്കത്തോടന്‍ 

Tuesday 13 March 2012

സങ്കല്‍പ്പങ്ങളുടെ മരമടി .





ജീവിതത്തിന്റെ നടുമുറി തേടി യാത്ര പോകുന്നവരാണ് നമ്മള്‍ ഓരോരുത്തരും, സങ്കല്‍പ്പങ്ങളും മോഹങ്ങളും സൌഭാഗ്യങ്ങളും തേടി ജീവിതത്തിന്റെ കയ്പ്പും മധുരവും അറിഞ്ഞും അറിയാതെയും യാത്ര പോകുന്നവരാണ് ഓരോ മനുഷ്യ ജന്മവും. അതില്‍ സുഹൃത്തുക്കളും കൂടെപ്പിറപ്പും, കാമുകി കാമുകന്മാരും ഉണ്ടാകും, നമ്മള്‍ സന്തോക്ഷിക്കുമ്പോള്‍ ഈവരും ഉണ്ടാകും കൂടെ. വീണു പോകുമ്പോള്‍ ആരും ഉണ്ടായെന്നു വരില്ല അതെത്ര വല്യ ബന്ധങ്ങള്‍ ആണെങ്കിലും ഇത് ബന്ധങ്ങള്‍ക്കും പരിധിയുണ്ട് മറ്റുള്ളവരും ഓരോ ജീവിതങ്ങളിലാണ്‌ ജീവിക്കുന്നത് അവരുടെ ആവശ്യങ്ങള്‍ക്ക് അപ്പുറം നമ്മളെ സഹായിക്കുന്നതിനു പരിധികള്‍ ഉണ്ട് .
            മോഹ ഭംഗങ്ങളില്‍ നമ്മള്‍ ഒരു പക്ഷെ ഉള്ളു നീരുമ്പോളും ശൂന്യമായ കീശയോടെ നില്‍ക്കുംബോളും ആത്മ മിത്രങ്ങളോട് പോലും അവസ്ഥാന്തരങ്ങള്‍ പങ്കുവക്കാന്‍ മടിക്കും നമ്മളിലെ സങ്കുചിതമായ ദുരഭിമാനം അതിനു സമ്മതിക്കാതെ വിലക്കും, പല ബന്ധങ്ങളിലും സ്വയം തിരിച്ചരിവുണ്ടാവും, കണക്കു പറയാനാവാത്ത ബന്ധങ്ങള്‍. കൂട്ടത്തില്‍ ഒരെണ്ണം കൂട്ടം തെറ്റുമ്പോള്‍ അവനില്‍ എന്തോ വിഹ്വലതകള്‍ നിറയുന്നുന്ടെന്നു  തിരിച്ചറിയുന്ന നല്ല ബന്ധങ്ങള്‍, കനവുകളില്‍ പറന്നുയരാന്‍ കണക്കുകള്‍ കൂട്ടി കിഴിക്കുമ്പോള്‍, ഭൂമിയില്‍ തൊട്ടു നടന്നിരുന്ന പുല്‍ക്കൊടികളെയും കാറ്റിനെയും വിസ്മരിച്ചൊരു സ്വപ്നലോകം അല്ലെങ്കിലും മറ്റൊരു തലത്തിന്റെ ആവേശം ഉണ്ടായിരുന്നിരിക്കണം. ഒരു പറിച്ചു നടീല്‍ അത് ഉള്‍ക്കൊള്ളാന്‍ മനസ് വിസ്സംമതം കാണിച്ചു , ബന്ധങ്ങള്‍ക്കൊപ്പം ആഘോഷങ്ങള്‍ തൊടുത്തു വിട്ടപ്പോള്‍ കൂടുതല്‍ ശൂന്യനാവുക ആയിരുന്നിരിക്കണം.
          വിരസമായിരുന്ന ഒഴിവു കാലങ്ങളില്‍ ബാധ്യതകളില്‍ കുരുങ്ങി തുടങ്ങിയപ്പോളും ഒറ്റക്കായിരുന്നു. ജീവന്റെ നുകം ഒറ്റയ്ക്ക് പേറുന്ന ഒറ്റക്കാളയുടെ ഞെളിപിരിയുടെ കാലം, പരിഹാസങ്ങളുടെ ചാട്ടവാരടികളിലും വിഡ്ഢിയെ പോലെ പുഞ്ചിരിച്ചു , ഒടുവില്‍ കടങ്ങളുടെ ചെളിപ്പടാത്തു കുഴഞ്ഞു വീഴാന്‍ തുടങ്ങിയപ്പോള്‍ ഭരിച്ചിരുന്ന രാജ്യത്ത് പ്രജയുടെ വേഷമണിഞ്ഞു കയറിചെല്ലുന്ന അവസ്ഥ. ബന്ധങ്ങളില്‍ പോലും പരിഹാസത്തിന്റെ ചാട്ടകള്‍ സീല്‍കാരത്തോടെ പുളഞ്ഞു താഴുമ്പോള്‍ .. മൌനം നിശബ്ദം... ഇനിയും പ്രയാണത്തിന്റെ പോന്നോളികളല്ല, ഒരിക്കല്‍ തുടങ്ങിയിടത് നിന്നും വീണ്ടും തുടങ്ങുവാനുള്ള ധാര്‍ഷ്ട്യം മനസ്സില്‍ നിറയുമ്പോള്‍, ദൂരെ ദൂരെ ഒരു ലക്ഷ്യമുണ്ട് ... ഉഴുതിടാന്‍ പാടാം ഇനിയും ബാക്കി ഒരുപാട് ബാക്കി.. വിതച്ചു കൊയ്തെടുക്കാന്‍.....
              കലപ്പ അഴിചെറിഞ്ഞു വീണ്ടും ആ മരമടി കാളയായി കുതിച്ചടുക്കാന്‍ വിജയത്തിലേക്ക്.. മരമടി കണ്ടത്തില്‍ പാഞ്ഞു പോകുന്ന കാള ഒരിക്കല്‍ വീണുപോയാല്‍ പിന്നെ അതിന്റെ ജീവിതം ദുഷ്കരമാവും വരിയുടച്ച്  വണ്ടികാളയായി അത് ജീവിക്കില്ല, അവന്‍ ചടുലമായി പാഞ്ഞ ചെളിക്കണ്ടം ഇല്ലണ്ടാവനു കഴിയില്ല, ആ വേഗം അവന്റെ ജീവന്റെ ഭാഗമാണ് . തലയെടുപ്പോടെ അവന്‍ പാഞ്ഞു കയരുംപോലുള്ള കൈയടികള്‍ അവന്റെ സിരകളില്‍ ഭ്രാന്തിന്റെ ചൂരില്ലാണ്ട്     അവനു കഴിയില്ല,

   

Sunday 11 March 2012

ക്ലാസ്സിക്കുകള്‍ പുനര്‍ജനിക്കുമ്പോള്‍ - മലയാള സിനിമ



                മലയാള സിനിമയില്‍ പഴയ ക്ലാസ്സിക്കുകള്‍ പുനര്‍ജനിക്കുന്ന ഈ വേളയില്‍ നമുക്കും ഒന്ന് തിരിഞ്ഞു നോക്കാം പത്മരാജനും ഭരതനും ലോഹിതദാസും സൃഷ്ടിച്ച കവിത പോലുള്ള ക്ലാസ്സിക്കുകലോടുള്ള   ഭക്തി ആദരവ് മൂലം ആ ഭംഗി പുതിയ തലമുറയിലേക്ക് എത്തിക്കുവാന്‍ വേണ്ടിയാണോ രേവതി കലാമന്ദിര്‍ പോലുള്ള ബാനറുകള്‍ പ്രയത്നിക്കുന്നതെന്ന്.

                1978 - ല്‍ പത്മരാജന്റെ രചനയില്‍ ഭരതന്‍ സംവിധാനം ചെയ്ത രതിനിര്‍വേദം രേവതി കലാമന്ദിര്‍ന്റെ ബാനറില്‍ ടി. കെ രാജീവ് കുമാര്‍ സംവിധാനം ചെയ്തു ശ്വേത മേനോന്‍ രതി ചേച്ചിയായി, മലയാള സിനിമയുടെ എക്കാലത്തെയും ക്ലാസ്സുകളില്‍ ഒന്നായ ഈ ചിത്രത്തിന്റെ പുതിയ പതിപ്പ് കണ്ടാല്‍ അറിയാം അതിന്റെ ഉദ്ധേശ ശുദ്ധി എന്തായിരുന്നു എന്ന്.

               പത്മരാജന്‍ ഭരതന്‍ രതി നിര്‍വേദം ലൈഗീകതയെ കടും നിറത്തിന്റെ ചായങ്ങളില്ലാതെ ടീനെജുകാരനായ പപ്പുവിന്റെയും രതി ചേച്ചിയുടെയും കഥ പറഞ്ഞപ്പോള്‍ അത് ഒരു ബിറ്റ് പടമായല്ല പ്രേക്ഷകര്‍ കണ്ടത് , അന്ന് ആ വിഷയം പുതുമ ആയിരുന്നു സങ്കീര്‍ണ്ണമായ ആ ഒരു വികാര ക്ഷോഭത്തിന്റെ പ്രായത്തെ മനോഹരമായ ഒരു കവിത പോലെ ആലേഖനം ചെയ്തു കാണിച്ച പഴയ ചിത്രത്തിന്റെ ഏഴയലത്ത് എത്തില്ല രാജീവ്‌ കുമാര്‍ സംവിധാനം ചെയ്ത സുരേഷ് കുമാറിന്റെ പുതിയ രതിനിര്‍വേദം. അത് ശ്വേത മേനോന്റെ മേനിയഴക് പ്രദര്‍ശിപ്പിക്കാന്‍ മാത്രമായൊരു ചിത്രം, സുരേഷ് കുമാറിന് കലയെ ഉദ്ധരിക്കുക എന്നതിലുപരി കുറഞ്ഞ പണം മുടക്കില്‍ പണം വാരാനുള്ള തന്ത്രമായിരുന്നു.

             കിന്നാരത്തുമ്പികള്‍ മുതല്‍ ഷക്കീല തരംഗം കത്തിക്കയറിയത്  പോലെ മറ്റൊരു ട്രെന്‍ഡ് ശ്വേത മേനോനെ പോലെ സെക്സിയായ ഒരു താരത്തെ വച്ച് ഒരു നല്ല സൃഷ്ടിയെ ക്ലാസ്സിക് പുനര്സൃഷ്ടി എന്ന വ്യാജേന വിറ്റുകാശാക്കി എന്നതാണ് സത്യം. പത്മരാജന്‍ രതിനിര്‍വേദം പറഞ്ഞ കാലഘട്ടത്തില്‍ അത് പുതുമ ആയിരുന്നു പക്ഷെ ഇന്നത്തെ കാകഘട്ടത്തിന്റെ അന്തരം ഏറെയുണ്ട് . പപ്പുവിനെപോലെ വികാരം ഉള്ളിലടക്കി അടുത്ത വീട്ടിലെ ചേച്ചിയെ മനസ്സില്‍ മോഹിക്കുന്ന കൌമാരം അല്ല ഇന്ന്. സാമ്പത്തിക നിലവാരത്തിന്റെ ഉയര്‍ച്ചയും "പോര്‍ണോഗ്രാഫിക്" മാധ്യമങ്ങളുടെ വളര്‍ച്ചയും ഇന്നത്തെ കൌമാരത്തെ അവിഹിത വേഴ്ച്ചയിലേക്ക് എത്തിക്കുന്ന അവസ്ഥയില്‍ എത്തിച്ചിട്ടുണ്ട്. പുതിയ രതിനിര്‍വേദം പോസ്ടരുകളില്‍ പോലും ശ്വേത മേനോന്റെ മാദകത്വം നിറഞ്ഞു നില്കുന്നു. കാലും പുക്കില്‍ ചുഴിയും കാണിക്കാന്‍ വേണ്ടി മാത്രമാണിതിലെ വസ്ത്രാലങ്കാരം പോലും. പത്മരാജന്റെ സൃഷ്ടിയില്‍ ഇല്ലാത്തതായി പോലും പല ചൂടന്‍ രംഗങ്ങളും ഇതില്‍ കുത്തി നിറക്കപെട്ടിട്ടുണ്ട് സുരേഷ് കുമാര്‍ പുതിയ ചിത്രത്തില്‍.


              രേവതി കലാമന്ദിര്‍ അടുത്ത പുനര്‍സൃഷ്ടിക്ക് ഒരുങ്ങുന്നു  " ചട്ടക്കാരി" അതും കൂടുതലൊന്നും പ്രതീക്ഷിക്കണ്ട ക്ലാസ്സിക് പുനര്‍സൃഷ്ടി എന്ന പേരില്‍ ഒരുഗ്രന്‍ മസാല ചിത്രം അത് തന്നെയാവും ചട്ടക്കാരിയും, " രാസലീലയും'' " അവളുടെ രാവുകളും " പിന്നാലെ എത്തും. കലയോടും അമൂല്യ പ്രതിഭാകലോടുമുള്ള  ആദരവാണ് അവരുടെ സൃഷ്ടികള്‍ പുനര്‍ ജനിപ്പിക്കുന്നത് എങ്കില്‍ "പെരുവഴിയമ്പലം" " ഒരിടത്തൊരു ഫയല്‍വാന്‍ " എന്നിവയൊന്നും എന്തെ റീമേക്  ചെയ്യാന്‍ ആരും മുതിരുന്നില്ല. ഒരു പക്ഷെ ഫയല്‍വാന്‍ പുനര്‍ജനിച്ചാല്‍ ഫയല്‍വാനുമായി ശാരീരിക ബന്ധം കൊതിച്ചു കഴിയുന്ന ഭാര്യ ചക്കരയുടെ  ഓര്‍മയായി ഒരു കിടപ്പറ രംഗം കൂടി ചേര്‍ത്ത് ആവും  പുതിയ ഫയല്‍വാന്‍ ഇറങ്ങുക എന്നതില്‍ സംശയം വേണ്ട.


            ഐ. വി ശശി സംവിധാനം ചെയ്ത " അവളുടെ രാവുകള്‍" റീമേക്കിനു ഒരുങ്ങുന്നു. നായികയെ കിട്ടാത്തതിന്റെ പേരില്‍ വൈകുന്നു എന്നതാണ് റിപ്പോര്‍ട്ട്. സനൂഷയും രമ്യ നമ്പീശനും നായിക പരിഗണനയില്‍ ഉള്ളതെന്ന് കേള്‍ക്കുന്നു. സെന്‍സര്‍ ബോര്‍ഡ്  "എ " സര്‍ട്ടിഫിക്കറ്റ്  ലഭിക്കുന്ന ആദ്യ മലയാള ചിത്രമാണ് " അവളുടെ രാവുകള്‍ '' സാഹചര്യ വശാല്‍ അഭിസാരിക ആവേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ കഥ മനോഹരമായി പറഞ്ഞ ചിത്രം, അന്നത്തെ കാലത്തിന്റെ തീപ്പൊരി പാറിയ ചിത്രം എന്നൊക്കെ വിശേഷിപ്പിക്കാം അവളുടെ രാവുകളെ.



            മകളെ പഠിപ്പിച്ചു ഡോക്ടര്‍ ആക്കണമെന്ന് ആഗ്രഹിച്ച മാതാപിതാക്കള്‍ അകാലത്തില്‍ വസൂരി വന്നു മരിക്കുമ്പോള്‍ കൈകുഞ്ഞായ അനുജനെയും എടുത്ത് വിശപ്പടക്കാന്‍ തെരുവിലേക്ക് ഇറങ്ങുന്ന രാജി എന്ന പെണ്‍കുട്ടിയുടെ കഥ. ഭിക്ഷയെടുത്ത്‌ വിശപ്പടക്കി കട തിണ്ണയില്‍ അന്തിയുറങ്ങിയ രാവുകളില്‍ എന്നോ അവള്‍ പോലും അറിയാതെ അവള്‍ക്ക്  തന്റെ ചാരിത്ര്യം നഷടമാവുന്നു. പിന്നെ അവള്‍ അത് തൊഴിലാക്കി മാറ്റുന്നു, അറിയപ്പെടുന്ന വേശ്യയായി അവള്‍ ജീവിക്കുമ്പോളും സ്ത്രീ സഹജമായ ആഗ്രഹങ്ങള്‍ അവളില്‍ ഉടലെടുക്കുന്നുണ്ട്, ബാബു എന്ന ചെറുപ്പക്കാരനെ അവള്‍ ആത്മാര്‍ഥമായി പ്രണയിക്കുന്നു. രാജിയുടെ നന്മ തിരിച്ചറിയുന്ന പലരും അവളെ ഇഷ്ടപ്പെടുന്നു എങ്കിലും വേശ്യ എന്നതിനാല്‍ സ്വന്തം ജീവിതത്തിലേക്ക് ക്ഷണിക്കുന്നില്ല .

                ഒടുവില്‍ കൂട്ട ബലാല്‍സംഗത്തിനു ഇരയായ രാജി തന്റെ അനുജന്റെ മരണത്തിനു കാരണമായ ആളിനോട്‌  ക്ഷമിക്കുന്നു. അയാള്‍ സ്ഥലം മാറ്റം വാങ്ങി പോകുമ്പോള്‍ അവള്‍ അയാള്‍ക്ക് ഭക്ഷണം വച്ച് വിളമ്പി കൊടുത്ത് ഉച്ചിഷ്ട ഇല  എടുക്കുന്നത് ഒരു വീട്ടമ്മയുടെ അധികരികതയിലാണ് . അവളുടെ ജീവിതത്തില്‍ ഒരിക്കലും സംഭവിക്കാത്ത ഭാര്യ പദവിയോടുള്ള അവളുടെ അഭിനിവേശം നന്നായി ചിത്രികരിച്ചിരിക്കുന്നു. സീമ അവതരിപ്പിച്ച രാജി എന്ന കഥാപാത്രം ബ്രായില്‍ നില്‍ക്കുന്ന  ഒരു സീന്‍ ഒഴിച്ചാല്‍ അവളുടെ രാവുകളില്‍ സെക്സിന്റെ അതി പ്രസര രംഗങ്ങള്‍ കുറവാണ്. മൂല്യം ചോരാതെ ഒരു വേശ്യയുടെ  കഥ പറഞ്ഞ അവളുടെരാവുകള്‍ ആ കാലഘട്ടത്തിന്റെ ആവേശമായിരുന്നു.

               ഐ. വി ശശി തന്നെ സംവിധാനം ചെയ്യുന്നത് കൊണ്ട് മൂല്യ ച്യുതി സംഭവിക്കാതെ അവളുടെരാവുകള്‍ പുന സൃഷ്ടിക്കപ്പെടും എന്ന് കരുതാം. ഇന്നത്തെ തലമുറയുടെ ലൈംഗിക അതിപ്രസരത്തിന്റെ ഭാഗമായി ഇതിലും രംഗങ്ങള്‍ക്ക് ചൂടെകാം, രമ്യ നമ്പീശന്‍ രാജിയായാല്‍ അവളുടെ രാവുകള്‍ക്ക്‌ ആളുകയരുന്നത് രമ്യയുടെ മേനിയഴക് കാണുവാന്‍ എന്ന ഉദ്ദേശത്തില്‍ ആവും അത് നമ്മുടെ പ്രേക്ഷകന്റെ രീതിയല്ലേ? അതിന്റെ നിഴലാട്ടങ്ങലാവും ഇനിയുള്ള റീമേക്കുകളില്‍ എല്ലാം തന്നെ.

              ഭരതന്റെ പുത്രന്‍ സിദ്ധാര്‍ഥന്‍ പിതാവിന്റെ 'നിദ്ര ' എന്ന ചിത്രം പുന സൃഷ്ടിച്ചു. ആദ്യ ദിവസങ്ങളില്‍ ചിത്രം ഡ്രോപ്പ് ഔട്ട്‌ ആയിരുന്നു, ചിത്രത്തില്‍ മസാലയുടെ കുറവായിരിക്കണം കാരണം എന്ന് ആര്‍ക്കും മനസിലാവനതല്ലേ. ഭരതനോളം പറ്റില്ലെങ്കിലും മകന്റെ ഉദ്യമത്തെ പ്രോല്‍സാഹിപ്പിക്കാം.

                 ബ്യുട്ടിഫുള്ളും, ഈ അടുത്ത കാലത്തും എല്ലാം മികച്ചതെന്നു കൊട്ടി ഘോഷിക്കുമ്പോള്‍ ഈ റിലീസിംഗ് പോപുലാരിടി മാത്രം ആയിരിക്കും ഇത്തരം ചിത്രങ്ങള്‍ക്ക്, മലയാള സിനിമയുടെ ചരിത്രത്തില്‍ ഇവക്കൊന്നും ഒരു സ്ഥാനവും ഉണ്ടാവില്ല, അനൂപ്‌ മേനോന്‍ രണ്ടു ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയതാണ് ബ്യുട്ടിഫുള്‍ എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് എന്ന് പറയുന്നു, ആ ലാഘവം ആ  ചിത്രത്തിന്റെ ഘടനയെയും ബാധിച്ചിട്ടുണ്ട്, പത്മരാജനെ പോലുള്ളവര്‍ ഒരിക്കല്‍ പോലും പറഞ്ഞു കേട്ടിട്ടില്ല ഇത്ര ചടുലമായ സ്ക്രിപ്ടിങ്ങ്നെ പറ്റി, ചില നാടന്‍ പ്രയോഗങ്ങളും ദ്വയാര്‍ഥ സംഭാക്ഷണവും മാത്രമാണ്  ബ്യുട്ടിഫുള്‍ എന്ന ചിത്രത്തെ ശ്രധിക്കപെടുത്തിയത്, "കൊള്ളാം കണ്ടിരിക്കാം" എന്നതിലുപരി മികവോന്നും പറയാന്‍ മാത്രമില്ല ബ്യുട്ടിഫുള്‍ എന്നാണ് എന്റെ അഭിപ്രായം. നാഗരിക സംസ്കാരത്തില്‍ വളര്‍ന്നവര്‍ "ഐശ്വര്യ റായിക്ക്  വയറിളക്കം" എന്നും, "കറുത്ത ബ്രാ വെളിയില്‍ കാണിക്കുന്ന പെണ്‍കുട്ടി" എന്നുമൊക്കെ പറഞ്ഞപ്പോള്‍ അതൊരു പുതുമയായി തലേല്‍ കേറ്റി, നാട്ടിന്‍ പുറങ്ങളില്‍ ഇത്തരം സര്‍വസാധാരണ സംഭാക്ഷണങ്ങള്‍ കേട്ട് വളര്‍ന്നവര്‍ ഇതൊന്നും മൈന്‍ഡ് ചെയ്യണമെന്നില്ല , അല്ലെങ്കില്‍ ലോക്കല്‍ സംഭക്ഷണം സിനിമ പോലുള്ള ഒരു മാധ്യമത്തില്‍  വന്നപോലുള്ള ഒരു ആവേശം അത്രേ ഉള്ളൂ ബ്യുട്ടിഫുള്‍.

                 കഴമ്പുള്ള സിനിമകള്‍ എടുക്കുന്ന മുഖ്യധാര സംവിധായകരായ രഞ്ജിത്തും, ബ്ലെസ്സിയും അവരൊക്കെ മാറി ചിന്തിച്ച മാറ്റങ്ങള്‍ ചരിത്രമാണ്, അവരൊന്നും മൂന്നു ദിവസം കൊണ്ടല്ല തിരക്കഥ എഴുതുന്നത് അതിന്റെ മികവു അവരുടെ ചിത്രങ്ങളില്‍ കാണാനും കഴിയും. മാറ്റം നല്ലതാണു പക്ഷെ സാമ്പത്തിക മൂല്യം മാത്രം ഉദ്ദേശിച്ചു മാതം മാറുന്നത് വെറുതെയാണ് അത് മലയാള സിനിമയുടെ നിലവാര തകര്‍ച്ചക്ക് വഴിയൊരുക്കും. മലയാള സിനിമയില്‍ മാറ്റത്തിന്റെ ആര്‍പ്പുവിളികള്‍ ഉയരുമ്പോള്‍ , മസാല നിറച്ച് പഴയ ചിത്രങ്ങളുടെ പുനസൃഷ്ടിയും, പാശ്ചാത്യന്റെ സംസ്കാരത്തില്‍ അവിഹിത ബന്ധവും പെണ്ണ് പിടിത്തവും   വരച്ചു കാണിക്കുന്ന നവജാത സിനിമകളും അല്ല വേണ്ടത്. മലയാളിക്ക് അഭിമാനിക്കാവുന്ന തകരയും, തൂവാനത്തുമ്പികളും , ഞാന്‍ ഗന്ധര്‍വനും ചമയവും കിരീടവും തനിയാവര്തനവുമൊക്കെ പിറന്ന ഈ മണ്ണില്‍ ആ പ്രധിഭാ ധനന്മാര്‍ക്ക് പകരമാവില്ലെങ്കിലും , ഇത്തരം ക്ലാസിക്കുകള്‍ പിറന്നിരുന്നെങ്കില്‍ എന്ന് ആശിക്കുന്ന പഴയ ചിന്താഗതികാരുടെ കൂടെ കാത്തിരിക്കാന്‍ മാത്രമേ കഴിയൂ. കലയെ ആസ്വദിക്കാനുള്ള മലയാളിയുടെ ആ ആസ്വാദന ശേഷി നഷ്ടമായി തുടങ്ങി, കൊടുക്കുന്ന പൈസക്ക് ചിരിക്കാനും മസാല കണ്ടു ദര്‍ശന സുഖത്തിനും മാത്രമായി മലയാളിക്ക് സിനിമ എന്ന മാധ്യമം എന്ന വിധം അധപ്പതിക്കുന്നു.

                                                                                                                         പള്ളിക്കത്തോടന്‍, 

Saturday 10 March 2012

മേഘതേരില്‍.....

 കവിത

മിഴിനീര്‍ സാഗരത്തിന് നടുവില്‍ എന്നെ
തനിച്ചാക്കി എങ്ങു നീ പോയ്‌ മറഞ്ഞു
നീയില്ലാത്ത ഓരോ നിമിഷവും
എനിക്ക് വേദന ജനകമല്ലോ?
എന്തെ ഒന്നും മിണ്ടാതെ നീ പോയ്‌ മറഞ്ഞു
നിന്‍ പാദസ്വര ചലനവും കാത്ത്
ഞാനിതാ ഏകനായി അലയുന്നു
നീ വരില്ലെന്നരിഞ്ഞിടിലും വെറുതെ
നിന്‍ മോഹങ്ങള്‍ വാരി പുണര്‍ന്നു ഞാനിതാ കേഴുന്നു
നീയായിരുന്നെന്റെ പുലരികള്‍
നീയായിരുന്നെന്റെ വസന്തവും
നീയായിരുന്നെന്റെ ജീവന്റെ താളവും
എന്‍ ഹൃദയത്തില്‍ രക്ത തുള്ളികള്‍ -
പൊടിയുന്നതറിയാതെ നീ മാഞ്ഞുവോ ?
നീയിനി വരില്ലെന്നറിഞ്ഞിടിലും വെറുതെ
കളകളം പാടുന്ന പുഴകളോടും
മിന്നി തെളിയുന്ന താരകളോടും
നിന്നെ ഞാന്‍ തിരക്കുന്നു
കലിയുഗ രാധയും കൃഷ്ണനുമായ്
വൃന്ദാവനം തീര്‍ക്കാന്‍ കൊതിച്ച നീ
എന്നെ തനിച്ചാക്കി അകന്നുവോ ദൂരെ?
എന്നിലെ മോഹങ്ങള്‍ മാമ്പൂക്കള്‍ കണക്കെ
പുഴയോളങ്ങളില്‍ വീണകലുന്നു
എന്‍ മിഴികള്‍ നിറഞ്ഞാല്‍ എന്‍ മനം പിടഞ്ഞാല്‍
സ്വന്തന വാക്കുകളുമായ്
എന്‍ മിഴിനീര്‍ തുടക്കനെത്തും നിന്‍ -
മൃദുകരങ്ങള്‍ എനിക്കിനി അന്യം
നീ വരില്ലോരുനാളും എന്നരിഞ്ഞിടിലും
നിന്റെ ഗന്ധം, നിന്റെ സാമിപ്യം ഞാനിന്നു കൊതിക്കുന്നു
എന്റെ സ്വപ്നങ്ങള്‍ക്ക് ആയിരം ചിറകേകി
നീ മാഞ്ഞുവോ പ്രിയ തോഴി ...
എന്‍ മനസിന്‌ ഭ്രാന്തേകി നീ അകന്നുവോ പ്രിയാതെ
നക്ഷത്രങ്ങള്‍ കണ്ണ് ചിമ്മുന്ന നീലവാനില്‍
വെന്മേഘങ്ങളുടെ ചിറകുകളില്‍
പുഞ്ചിരി തൂവി നീയെന്നെ വിളിക്കുന്നുവോ?
വ്യര്ധമാം മോഹങ്ങള്‍ ഈ ഭൂവിലുപേക്ഷിച്ചു-
നിന്നെ തേടി ഞാനെത്തുന്നു മരണത്തിന്റെ തേരില്‍
ജന്മാന്തരങ്ങള്‍ക്കപ്പുറം നമുക്കൊന്നവാന്‍
ഒന്നിച്ചാ ശൂന്യതയില്‍ അലയുവാന്‍
എന്‍ ജന്മം അര്‍ദ്ധഗര്‍ഭമാക്കുവാന്‍, ദേവി
നിന്നെ തേടി ഞാനിതാ വന്നണയുന്നു
സ്നേഹവിപഞ്ചികയുമായി പ്രണയ രാഗങ്ങള്‍ മീട്ടി
വെള്ളിമേഘതേരില്‍ ചിരകുരുമ്മി കവിളുരുമ്മി
പാറിനടക്കാന്‍ ഞാനിതാ വന്നണഞ്ഞു....
ഞാനെന്‍ പ്രിയതയെ കണ്ടു
വെന്മേഘതേരിലിരുന്നു കണ്ടു താഴെ -
ഭൂമിയില്‍ നീ നിന്‍ ഭര്‍തൃവക്ഷസ്സില്‍ തലചായ്ച്ചു
കുറുകുന്നത് .. ഞാന്‍ ദൂരെ ദൂരെ ..മേഘങ്ങളിലും .....  


                                                                                                            പള്ളിക്കത്തോടന്‍.

നഗരകാഴ്ചകള്‍...

               

                 ഗ്രാമത്തില്‍ നിന്നും വണ്ടി കയറുമ്പോള്‍ അവന്റെ മനസ് നിറയെ വര്‍ണകാഴ്ചകള്‍ ആയിരുന്നു. ഗ്രാമത്തിന്റെ പച്ചപ്പില്‍ നിന്നും നഗരത്തിലേക്കുള്ള അവന്റെ ആദ്യ യാത്ര ആയിരുന്നത്.

തിരക്കേറിയ നഗരത്തില്‍ ബസ്‌ ഒരു ഇരമ്പലോടെ നിന്നു. അവന്‍ അതില്‍ നിന്നും ഇറങ്ങി.

               കുതിച്ചു പായുന്ന വാഹനവ്യൂഹം, മാനം മുട്ടി നില്‍ക്കുന്ന സൌധങ്ങള്‍ എല്ലാം അവനൊരു വിസ്മയമായിരുന്നു. ഒരു നഗരം അവനെ തന്നിലേക്ക് ചേര്‍ക്കുക ആയിരുന്നു. അതെ ആ നഗര കാഴ്ചകളില്‍ അവന്‍ മയങ്ങിയിരുന്നു.നഗരം എന്നാ സുന്ദരിയുടെ വശ്യത അവനെ സ്വപ്ന ലോകത്താക്കുകയായിരുന്നു,അവന്‍ തന്നെ തന്നെ മറന്നു കാഴ്ചകളില്‍ മുഴുകി.


                എന്തോ ഒരു ശബ്ദം കേട്ട് അവന്‍ ഞെട്ടി തിരിഞ്ഞു നോക്കി. അവന്‍ സ്വപ്ന ലോകത്ത് നിന്നും ഉണര്‍ന്നു. കുറെ നായ്ക്കള്‍ എന്തിനോ വേണ്ടി കടിപിടി കൂടുന്നു അതിനിടയില്‍ കുറെ കുട്ടികളും, പാറി പറക്കുന്ന മുടികള്‍, പിഞ്ചി കീറിയ വസ്ത്രങ്ങള്‍, ചിലരുടെ ദേഹത്ത് നിന്നും രക്തവും ചലവും ഒലിച്ചിറങ്ങുന്നു. ആ മുറിവുകളിലേക്ക് നായ്ക്കളുടെ പല്ലും നഖവും ആഴ്ന്നിറങ്ങി. എങ്കിലും വിസപ്പിന്റെ താളം തുടികൊട്ടുന്ന വയരുകളെ അടക്കി നിര്‍ത്താന്‍ ആ മനുഷ്യ കുരുന്നുകള്‍ നായ്ക്കളോട് കടിപിടി കൂടുകയായിരുന്നു. ആ എച്ചില്‍ പൊതികളിലെ ഓരോ വറ്റിനും വേണ്ടി.

               നാഗരികതയുടെ വശ്യതയില്‍ മയങ്ങിയ അവനതു വിശ്വസിക്കേണ്ടി വന്നു. അമ്മയുടെ താരാട്ടിന്റെ ശീലുകളില്‍ ആ മടിത്തട്ടില്‍ തല ചയ്ച്ചുരങ്ങിടണ്ട, പുത്തനുടുപ്പും , പുസ്തകങ്ങളുമായി കളിചിരികളുടെ ലോകത്ത് നടക്കേണ്ട പിഞ്ചോമനകള്‍ ഒട്ടിയ വയറുമായി എച്ചില്‍ കഷണങ്ങള്‍ക്ക് വേണ്ടി തെരുവ് നായ്ക്കളുമായി മല്‍പ്പിടുത്തം നടത്തുന്നു.

              നാണയ തുട്ടുകളുടെ  കിലുക്കം അവനെ പിന്നിലേക്ക്‌ വിളിച്ചു. ഒരു മനുഷ്യന്‍, അയാളുടെ ദേഹം ആസകലം വൃണങ്ങള്‍ പഴുത്തു നില്‍ക്കുന്നു. അവയ്ക്ക് ചുറ്റും ഈച്ചകള്‍ വട്ടമിട്ടു പറക്കുന്നു. ഇടതു കൈയുടെ സ്ഥാനത് കീറിപറിഞ്ഞ ഷര്‍ട്ടിന്റെ കൈ തോണി ആടുന്നു. അവനറിയാതെ അവന്റെ കൈ പോക്കറ്റിലേക്കുനീണ്ടു. ഒരു നാണയ തുട്ട് ആ ഭിക്ഷാ പാത്രത്തിലേക്ക് വീണു. അവനു ശ്വാസം നിലക്കാന്‍ തുടങ്ങിയ നിമിഷങ്ങള്‍ ആയിരുന്നു അത്.

              സൂര്യന്‍ പടിഞ്ഞാറേ ചക്രവാളത്തില്‍ ചിത ഒരുക്കി കഴിഞ്ഞു , സ്ട്രീറ്റ് ലൈറ്റുകള്‍ കണ്ണ് ചിമ്മി തുറന്നു. എവിടെയോ ഒരു സ്ത്രീയുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നു. കൂടെ ഒരു പുരുഷ സ്വരവും. അവന്‍ നടന്നുകൊണ്ടിരുന്നു, ആ കണ്ണുകള്‍ അവരിലേക്ക്‌ തിരിഞ്ഞു. വില കുറഞ്ഞ വസ്ത്രങ്ങള്‍ അണിഞ്ഞു തലയില്‍ പൂക്കളും ചൂടി ഒരു ദേവതയെ പോലൊരു സ്ത്രീ. ശാലിനത തുളുമ്പുന്ന മുഖം, പക്ഷെ അവനതു വിശ്വസിക്കേണ്ടി വന്നു , ആ സ്ത്രീ തന്റെ ശരിരത്തിന് വില പറയുക ആയിരുന്നു. അവനു ആ സ്ത്രീയോട് വെറുപ്പ്‌ തോന്നി. ഒപ്പം സഹതാപവും, ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ആയിരിക്കാം അവര്‍ തന്റെ ശരീരം വില്‍ക്കുന്നത് , അല്ലെങ്കില്‍ വിസന്നു കരയുന്ന തന്റെ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടിയാവാം, കുടുംബത്തിന്റെ  പട്ടിണി  അകറ്റുവാന്‍ ആവാം. സ്ത്രീയെ അമ്മയായി, ദേവിയായി വാഴിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അവള്‍ക്കു തന്റെ ശരീരം വില്‍ക്കേണ്ടി വരുന്നു.

                അവന്റെ മനസ്സില്‍ നഗരം എന്നാ സുന്ദരി ഒരു പിശചിനിയായി മാറുകയായിരുന്നു. മനുഷ്യ രക്തം കുടിക്കുന്ന മാംസം ഭക്ഷിക്കുന്ന ഒരു പിശാചിനി. ഗ്രാമത്തിലേക്കുള്ള അവസാന ബസില്‍ കയറുമ്പോള്‍ അവന്റെ മനസ്സില്‍ നഗരത്തിന്റെ വര്‍ണ്ണക്കാഴ്ചകള്‍ ഇല്ലായിരുന്നു. പകരം ഒരു നേരത്തെ ആഹരടിനായി നായ്ക്കളോട് മല്ലിടുന്ന... സ്വന്തം ശരീരം വില്‍ക്കുന്ന.. കുറെ മനുഷ്യ കോലങ്ങള്‍ മാത്രമായിരുന്നു, കൂടെ ആ മഹത്തായ കവിയുടെ ഈരടികളും.

                                                    " നാട്യ പ്രധാനം നഗരം ദരിദ്രം
                                                    നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം "


                                                                                                                             കെ. എസ് . ഹരി

      

Friday 9 March 2012

മാര്‍ച്ച്‌ 8 - ലോക വനിതാ ദിനം.

               


                    മാര്‍ച്ച്‌  8  - ലോക വനിതാ ദിനം, പാശ്ചാത്യ സംസ്കാരത്തിന്റെ ആഘോഷ ദിനങ്ങളില്‍ ഒന്ന്. ഇന്നലെ ഫേസ് ബുക്കില്‍ തിളങ്ങുന്ന ആശംസ കാര്‍ഡുകളുടെ ആഘോഷം തന്നെ ആയിരുന്നു, ലോക വനിതാ ദിനത്തില്‍ സുഹൃത്തുക്കള്‍ ആശംസ അര്‍പ്പിക്കുന്നതിന്റെ ബഹളം. ഒന്ന് ചോദിച്ചോട്ടെ? എന്താണ് ലോക വനിതാ ദിനം എന്നത് കൊണ്ടുള്ള ആവശ്യകത. വനിതകള്‍ക്ക് എന്തിനു വേണ്ടി ആണ് ഈ ആഘോഷ ദിനം .
                    സമ്പന്നനു വേണ്ടി മാത്രമല്ലെ ഈ ദിവസം, കരിങ്കല്‍ ക്വാറികളില്‍ മെറ്റല്‍ അടിക്കുന്ന, പൊരിവെയിലത്ത്  ടാറിംഗ് ജോലി ചെയ്യുന്ന, കൈകുഞ്ഞുങ്ങളെ പെരുവഴിയില്‍ കിടത്തി കേബിള്‍ കുഴി തോണ്ടുന്ന വനിതകള്‍ക്ക് എന്ത് വനിതാ ദിനം! കുടുംബത്ത് അടുപ്പ് എരിയണമെങ്കില്‍ പണിയെടുക്കണം വനിതാ ദിനം കൊണ്ടാടിയാല്‍ പട്ടിണി കിടക്കണ്ടി വരും, കുരുന്നു കുഞ്ഞുങ്ങളെ ഒക്കത്തിരുത്തി ഗതികേടുകൊണ്ട് പിച്ച എടുക്കുന്നവരും, ഉരുകി ഒളിക്കുന്ന ടാറിനു മുകളില്‍ പകലന്തിയോളം പണിയെടുക്കുന്നവരും, എന്നും പണിക്കു വേണ്ടി കൂടെ പണിയുന്ന മേസ്തിരിക്ക് കിടന്നു കൊടുക്കണ്ടി വരുന്നവരും എല്ലാം വനിതകളാണ്, പക്ഷെ ഇവര്‍ക്ക് പാശ്ചാത്യന്റെ വനിതാ ദിനം ആഘോഷിക്കാന്‍ ആവതില്ല, കാരണം പണത്തിന്റെ നിറവ് കൊഴുപ്പ് രൂപത്തില്‍ ഇവരുടെ എല്ലിനിടയില്‍ കയറുന്നില്ല, നട്ടെല്ല് മുറിയെ പണിയെടുത്താല്‍ അന്നന്ന്  കഞ്ഞിവെള്ളം കുടിക്കാം അതാണ് അവസ്ഥ.
                  പതിനായിരങ്ങള്‍  വില മതിക്കുന്ന പട്ടു സാരിയും ചുറ്റി കഴുത്തിലും കാതിലും നിറയുന്ന വജ്ര ആഭരണങ്ങളുടെ പ്രദര്സനതിനായി നിശാ ക്ലുബുകളില്‍ കൊച്ചമ്മമാര്‍ക്ക് പാര്‍ട്ടി നടത്താന്‍ ഒരു ദിവസം, അത് മാത്രമാണ് വനിതാ ദിനം, സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ഒരു നേരത്തെ അന്നത്തിനായി ദരിദ്ര സ്ത്രീകള്‍ തുണിയഴിച്ചാല്‍ അത് വ്യഭിചാരം!  ശീതികരിച്ച മുറിയില്‍ പഞ്ഞിമെത്തയില്‍  ഭര്‍ത്താവില്ലാത്ത നേരം നോക്കി വിത്ത് കാളകളെ മുക്രയിടന്‍ വിട്ടു നിര്‍വൃതി അടയുന്നതിനു ന്യയികരണങ്ങള്‍ ഉണ്ട്, ബിസിനസ് ടൂറും തിരക്കുമായി നടക്കുന്ന ഭര്‍ത്താവിനു എന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയമില്ല ഞാനും ഒരു പെണ്ണല്ലേ? പാവപെട്ടവല്‍ നിത്യവൃത്തിക്ക് മടിക്കുത്തഴിച്ചാല്‍ അത് വേശ്യവൃത്തി. പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്
                                " മുഴുത്തവന്റെ കഴപ്പല്ലേ ചെറിയവന്റെ പിഴപ്പ് " 
                                                                                       
                                                                                                                            പള്ളിക്കത്തോടന്‍ 


Wednesday 7 March 2012

ഈ ഭൂമിയില്‍ ജനിക്കാതിരുന്നെങ്കില്‍.......



                                നമ്മള്‍ ഓരോരുത്തരും നമ്മുടെ ജീവിതത്തെ ഒരു അര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരു തലത്തില്‍ ആഘോഷം അക്കുന്നവരല്ലേ. നമുക്കുള്ള സുഖ സൗകര്യങ്ങളെ നമ്മള്‍ കൂടുതല്‍ കൂടുതല്‍ മികവുള്ളതാക്കാന്‍ ശ്രമിക്കുമ്പോളും, നമ്മള്‍ എല്ലാവരും മറന്നു പോവുന്ന ഒരു പറ്റം ജനതയുണ്ട് നമുക്കിടയില്‍ തന്നെ, നമ്മള്‍ കാണാതിരിക്കുന്ന , അല്ലെങ്കില്‍ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന ഒരു കൂട്ടം, ഒരു നേരത്തെ ഭക്ഷണത്തിന് വലയുന്നവര്‍, നമ്മളെ സൃഷ്‌ടിച്ച ദൈവം തന്നെയാണ് അവര്‍ക്കും ജന്മം നല്‍കിയത് പക്ഷെ എന്തിന്റെയോ പേരില്‍ ഒരു നേരത്തെ അന്നം കിട്ടാന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നവര്‍, നമ്മളൊക്കെ പാഴാക്കുന്ന ഭക്ഷണത്തിന്റെ ഒരു അംശം മതി, സ്വന്തം കാര്യം നോക്കാന്‍ സമയം തികയാതെ ബാങ്ക് ബാലന്‍സും ജീവിത സുഖങ്ങളും കൂട്ടുവാന്‍ രാവും പകലും നെട്ടോട്ടമോടുന്ന ഞാനും നിങ്ങളും ഉള്‍പെടുന്ന സമുഹത്തിന് യാതൊരു പ്രതിബധതയുടെയും ആവശ്യമില്ല, ഞാന്‍ എന്ത് ചെയാന്‍ എനിക്ക് തികഞ്ഞിട്ട് വേണ്ടേ എന്ന് ഓര്‍ക്കാതെ നമ്മുടെ കണ്മുന്നിലുള്ള ഒരാള്‍ക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാന്‍ കഴിഞ്ഞാല്‍ അത് ഒരു പുണ്യമാകും, നമ്മള്‍ ധൂര്‍ത്തടിക്കുന്ന പണത്തിന്റെ ഒരു അംശം മതിയാകും അതിനായി.

         
                നമ്മുടെ മക്കള്‍ മുലപ്പാലും ടിന്‍ ഫുഡും കഴിച്ചു സുഖമായി ഉറങ്ങുമ്പോള്‍ വരണ്ടു വറ്റിയ മാറില്‍ വിണ്ടുകീറിയ മുല ഞെട്ട് ചപ്പി കരയാന്‍ പോലും ആവതില്ലണ്ട് അസ്ഥി പഞ്ചരങ്ങളായി കിടക്കുന്ന കുരുന്നു ജന്മങ്ങള്‍... " പോറ്റാന്‍ പറ്റുന്നവനെ ജനിപ്പിക്കാവൂ" എന്ന് പറഞ്ഞു ഒഴിയാം. മനുഷ്യന്റെ ശാരിരിക ജല്പനങ്ങളില്‍ നിമിഷ സുഖത്തിനായി ജനിച്ചു പോവുന്ന തന്തയില്ലാത്ത കുഞ്ഞുങ്ങളും, ജനിപ്പിച്ചു ഗതികേടുകൊണ്ട് അലയേണ്ടി വന്നവരും എല്ലാം ഉണ്ടാകും ഇക്കൂട്ടത്തില്‍. അതൊന്നും ഈ കുരുന്നു ബാല്യങ്ങളുടെ തെറ്റല്ല,


                  ദോഷം മാറാന്‍ അമ്പലങ്ങള്‍ തോറും കയറി ഇറങ്ങി വഴിപാട്‌ നടത്തിയും, പള്ളികള്‍ തോറും ദിവ്യനായ ധ്യാന ഗുരുക്കളെയും തേടിയും  നമ്മുടെ സമൂഹം അലയുമ്പോള്‍ മറ്റൊരു വിഭാഗം നൊന്തു പെറ്റ കുഞ്ഞിനെ മുലയൂട്ടാന്‍ തന്റെ മുല ചുരത്തുവാന്‍ എന്ത്  നേര്ച്ച കാഴ്ച നടത്തണം, അത് മാറുവാന്‍ ഒരു കോവില്‍ പ്രസാദവും, തലയ്ക്കു പിടിക്കലും കൊണ്ട് കഴിയില്ല, എല്ലാ മതങ്ങളും അനുശാസിക്കുന്നത് സഹ ജീവിയോടു കരുണ ഉണ്ടാകുവാനാണ്,
         ഞാനും നിങ്ങളും വിചാരിച്ചാല്‍ ഒരാളുടെ എങ്കിലും ഒരു നേരത്തെ വിശപ്പ്‌ മാറ്റാന്‍ കഴിയില്ലേ ?
നമ്മള്‍ അറിയുക പോലും ഇല്ലാത്ത ആ സഹജീവികളുടെ പ്രാര്‍ത്ഥന ഉണ്ടാവും നമുക്കൊപ്പം, കാലവും ലോകവും എത്ര പുരോഗമിച്ചാലും, നമ്മള്‍ ഓരോരുത്തരും മനുഷ്യരാണ് , വേദന അറിയാതെ പ്രസവിക്കുവാന്‍ കാലം കണ്ടെത്തല്‍ നടത്തിയപ്പോളും എല്ലാവരും ഓരോ അമ്മയുടെ ഉദരത്തില്‍ തന്നെയാണ് പിറവി എടുക്കുന്നത്, ശിലയുഗത്തിലും ഇന്നും..


    കണ്ടില്ലെന്നു നടിക്കരുതെ.............
    കഴിയും പോലെ നമുക്കും നമുക്കൊപ്പമുള്ള ഈ സമൂഹത്തെ സഹായിക്കാം.......
    നമ്മുടെ ആര്‍ഭാടം വേണ്ടാന്ന് വച്ചിട്ടല്ല,  അതില്‍ ഒരു പങ്ക്  മാറ്റിവച്ചു  കൂടെ ....
    നമ്മള്‍ നമ്മുടെ ആയുസ്സിനു വേണ്ടി വഴിപാടുകള്‍ നടത്തുമ്പോള്‍ മറ്റൊരു സമൂഹം പട്ടിണി കൊണ്ട്  എത്രയും പെട്ടന്ന് ആയുസ്സ് ഒടുങ്ങാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട് ... അതോര്‍ക്കുക ഭക്ഷണം
 പാഴക്കുമ്പോള്‍,....

                                                                                                                       പള്ളിക്കത്തോടന്‍ 
     

Saturday 3 March 2012

കള്ളുഷാപ്പും.. പുതുതലമുറയും....



                      കള്ളുഷാപ്പും പുതുതലമുറയും, ഞാന്‍ പറയുന്നതില്‍ കഴംബില്ലയിരിക്കാം പക്ഷെ എന്തെങ്കിലും ഉണ്ടാകും എന്നൊരു തോന്നല്‍ എന്നിലുണ്ട് , കാലഖട്ടത്തിന്റെ കൈത്തിരി പോലുള്ള കഥയും ചരിത്രങ്ങളൂം ആലേഖനം ചെയുവാന്‍ ഞാന്‍ ചരിത്രകാരനല്ല, സാധാരണ പോലെ പ്രായത്തിന്റെ എല്ലാ പിറപ്പും പിരപ്പുകേടുകളും കാണിച്ചു വളര്‍ന്ന ഒരാള്‍. പക്ഷെ ഇന്നിന്റെ ലോകം എന്റെ തലമുറയിലും വികസിതമാണ്, എങ്കിലും കാണുന്നതില്‍ എനിക്ക് തോന്നുന്നത് ഞാന്‍ കുറിച്ചിടുന്നു, ഒരു പക്ഷെ എന്റെ മാത്രം ചിന്തയില്‍ ഞാന്‍ പറയുന്നത് തെറ്റാവാം ഇതെന്റെ കാഴ്ചപ്പാട് മാത്രമാകാം. എങ്കിലും എന്റെ ചിന്തയുള്ള എന്റെ തലമുറയുടെ വീക്ഷണം ആവാം.
                ഇന്നത്തെ കള്ളുഷാപ്പുകള്‍, നമ്മുടെ നാട്ടില്‍ അന്യമായ പനകള്‍, പണ്ട് മിക്ക വീടുകളിലും ഉണ്ടായിരുന്നു ഈ പന മരം, സുലഭം ആയിരുന്നു പനം കള്ള്, ചെത്തുകാരന്‍ പങ്കിന് ചെത്തിയിരുന്ന കാലം. ഇന്ന് പാലക്കാടന്‍ കള്ളിന്റെ ലോകമാണ്, പാലക്കാട് നിന്നും ഒരു ദിവസം മുന്നേ ചെത്തിയിറങ്ങുന്ന കള്ളാണ് നമുക്ക് എത്തിപെടുന്നത്  , അതില്‍ ഷാപ്പുകാരന്റെ കൃത്രിമവും. പഞ്ചസ്സാര ലായനിയും, ആനമയക്കിയും കലക്കി അടിക്കുന്ന ഒരു കൃത്രിമ മിശ്രിതം, ഷാപ്പുകളില്‍ ആളില്ലതാവാന്‍ തുടങ്ങിയിട്ട് നാളുകളായി.
           പക്ഷെ ഇന്നിന്റെ തലമുറയ്ക്ക് കള്ള് എന്ന് പറയുന്നത് ഒരു വിശിഷ്ട വസ്തുവാണ് , പ്രത്യേകിച്ച് കാരണവന്മാര്‍ കൂട്ടിലിട്ടു വളര്‍ത്തി പ്രഫഷണല്‍ വിദ്യാഭ്യാസത്തിനു എത്തുന്നവര്‍ അതില്‍ പ്രത്യേകിച്ചും എന്ജിനിയരിംഗ് വിദ്യാര്‍ഥികള്‍, അവരില്‍ എല്ലാവരും എന്ന് പറയാന്‍ ആവില്ല, അവരിലും ഉണ്ടാകും എന്റെ തലമുറയില്‍പെട്ട സമൂഹം, ഇന്നത്തെ ട്രെന്‍ഡ് ആണ് ഷാപ്പിലെ ഫുഡ്‌ , കുമരകം ആണിതിന് മുഖ്യ ധാരയില്‍ , എന്ത് ഫുഡ്‌ ചൈനീസും കോണ്ടിനെന്റലും കഴിച്ചു  വളര്‍ന്നവന്‍ നാട്ടു വിഭവത്തിന്റെ രുചി അറിയുംപോളുള്ള ആക്രാന്തം എന്ന് പറയാം, ഇതില്‍ നാട്ടു ഭക്ഷണം കഴിച്ചു വളര്‍ന്നവന് വല്യ കേമം ഒന്നും ഇല്ല, യോ! യോ ! എന്ന് വിളിക്കവുന്നവര്‍ ചുണ്ടിനു മുകളില്‍ നാലും മൂന്നും ഏഴു രോമം കിളിര്‍ക്കുമ്പോള്‍ ഷാപ്പിലേക്ക് ഓടുന്നു എന്നിട്ട് ഒരു ഡയലോഗും " ബഡി.. ഷാപ്പിലെ ഫുഡ്‌ സൂപ്പര്‍ബ്  അളിയാ.. " എന്ത് സൂപ്പര്‍ബ് കറിവപ്പുകാരന്‍  തൂറി മെഴുകി ഉണ്ടാക്കുനതാണ് ഇവനൊക്കെ സൂപ്പര്‍ബ് , അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇവനൊക്കെ ജനിച്ചേ പിന്നെ ആദ്യമാണ് ഇത്തരം നാടന്‍ കറി കഴിക്കണത്. കള്ള് കുടിച്ചിട്ടില്ല ഇവനൊന്നും ഷാപ്പുകാരന്‍ പത്രം കഴുകിയ വെള്ളത്തില്‍ പഞ്ചസാര കലക്കി "പരസേടാമോളും" പൊടിച്ചിട്ട് കൊടുക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും നല്ല പാനിയം കുടിച്ച പ്രതിതിയാണ്. പിന്നെ മൂന്നു ദിവസത്തേക്ക് ഉണ്ടാകുന്ന വയറിളക്കം അത് ആരോടും പറയില്ല കാരണം കള്ള് ഷാപ്പില്‍ പോയി എന്നുള്ളത് രണ്ടാം ലോക മഹാ യുദ്ധത്തില്‍ പങ്കെടുതതിനെകള്‍ ക്രെഡിറ്റ്‌ ആയല്ലേ കൊണ്ട് നടക്കണത്. 
       " മുല കുടി നിര്‍ത്തിയാല്‍ ഉടനെ മദ്യപാനം" എന്നത് ഇന്നിന്റെ പുതുമൊഴി  - ഒരു പക്ഷെ ഇതാവും മാറിയ കാലത്തിന്റെ കോലം, ഞാന്‍ ഉള്‍പെടുന്ന പഴഞ്ചന്‍ സമൂഹത്തിന്റെ വിചാരങ്ങള്‍ ഇവര്‍ക്ക് വികാരങ്ങള്‍ ആയിരിക്കും, 
                             " നാട് ഓടുമ്പോള്‍ നടുവേ ഓടാം" 
പിടിച്ചു നില്കണ്ടേ "ബഡി" നമുക്കും പറയാം പൂളകള്ള് കുടിച്ചിട്ട്   " അളിയാ സൂപ്പര്‍ബ് " എന്ന് . തൂറ്റുന്നത് നമ്മള്‍ അറിഞ്ഞാല്‍ മതിയല്ലോ.....

( എന്റെ പ്രിയപ്പെട്ട എഞ്ചിനീയറിംഗ് സുഹൃത്തുക്കള്‍ ക്ഷമിക്കുക, പ്രത്യേകിച്ച് ജാക്കി , ശരവണന്‍, വിജി  നിങ്ങളിലൂടെയുള്ള സുഹൃത്തുക്കളും... നമ്മള്‍ ഒരു തലമുറയല്ലേ ......? )


                                                                                                                                പള്ളിക്കത്തോടന്‍ ..................


പെണ്ണ് ...... ഒരു പഴമൊഴി കഥ....



കവിത പോലെ...
കനവുപോലെ...
നിദ്രയിലും നിനവിലും നീ മാത്രം...
നിന്റെ പദസ്വനം...
നിന്റെ മൃദുമൊഴി കേള്‍ക്കാതെ ഉറങ്ങാന്‍ കഴിയാതിരുന്ന രാവുകള്‍,
പ്രണയത്തിന്റെ മൂര്‍ധന്യ ഭാവത്തില്‍ നീയും ഞാനും കണ്ട കിനാവുകള്‍
പച്ച വിരിപ്പിട്ട നമ്മുടെ ആ കുന്നിന്‍ ചെരുവില്‍
പൂത്ത പൂമരത്തിന്റെ തണലില്‍ -
പാതിരാ മുല്ലയും, ഇലഞ്ഞിയും പൂക്കുന്ന രാവുകളില്‍
ഇഴചേരുന്ന ആ മാസ്മര ഗന്ധത്തില്‍,
നമ്മുടെ ആ വള്ളി കുടിലില്‍, നിന്റെ മടിയില്‍ തല ചായ്ചു ഞാന്‍ ഉറങ്ങുന്നതും,
എന്റെ നെഞ്ചില്‍ നീ തലചായ്ച്ചു കിടന്നു നിനക്ക് ഞാന്‍ കഥ പറഞ്ഞു തരുന്നതും.
നമുക്ക് ജനിക്കുന്ന കുഞ്ഞിനു നമ്മള്‍ കണ്ടെത്തിയ പേരുകള്‍.
എല്ലാം സ്വപനലോകത്തു നമ്മള്‍ അലഞ്ഞു നടന്ന വിജനതകള്‍.
നിന്നെ അന്ന് പെണ്ണ് കാണാന്‍ വന്നപ്പോള്‍
ഞാന്‍ എത്ര തവണ വിളിച്ചു എന്റെ ഒപ്പം വരാന്‍ ,
അന്ന് നിനക്ക് നിന്റെ കുടുംബം അതായിരുന്നു വലുത്.
നിന്റെ കഴുത്തില്‍ മറ്റൊരാള്‍ താലി ചാര്‍ത്തുന്നത് കണ്ടു നിന്ന് ഞാനും.
പിന്നെയും നിന്നെ ഓര്‍ത്ത് ഞാന്‍ വിതുമ്പിയ രാവുകള്‍,
നഷ്ടമാക്കിയ എന്റെ ബന്ധങ്ങള്‍,
കുടിച്ചു തീര്‍ത്ത എന്റെ സമ്പാദ്യം.
തകരുന്ന തോണി പോലെ ഞാനുലഞ്ഞപ്പോള്‍,
നീ അറിഞ്ഞില്ല എന്നെ, നിന്റെ മധുവിധു ആഘോഷം ആകുമ്പോള്‍
രാവിന്റെ വിജനതയില്‍ ഞാന്‍ ആകാശം നോക്കി ദൂരെ ഒറ്റയ്ക്ക് മിന്നുന്ന -
ഒരു നക്ഷത്രതോട് പതംപറഞ്ഞു  കരഞ്ഞു തീര്‍ക്കുകയായിരുന്നു.
പിന്നെയും കണ്ടു മുട്ടിയപ്പോള്‍, നീ ഒരു സങ്കോചവും കൂടാതെ -
നിന്റെ പ്രിയന്റെ കൈപിടിച്ച് എന്റെ മുന്നില്‍ വന്നു.
എനിക്ക് നഷ്‌ടമായ എന്റെ കാലം മാത്രം എന്നെ നോക്കി പല്ലിളിച്ചു.
സമൂഹം എന്നെ വിഡ്ഢി എന്ന് വിളിച്ചു ..
തിരയോഴിഞ്ഞ കടല്‍ പോലെ ഞാന്‍ ആരുടെയൊക്കെയോ പ്രാര്‍ത്ഥനകളില്‍
വീണ്ടും പിച്ചവച്ചു തുടങ്ങിയപ്പോള്‍
പിന്നെയും നീ വന്നു, തെറ്റും മാപ്പും പറഞ്ഞു
അന്ന് നീ അകലങ്ങളില്‍ ആയിരുന്നു .
"ഞാനൊരു ജീവിതതിലല്ലേ, എനിക്ക് കിട്ടിയ ജീവിതത്തില്‍ ജീവിച്ചല്ലേ പറ്റൂ.."
അതായിരുന്നു നിന്റെ വ്യാഖ്യാനം.
പക്ഷെ എനിക്ക് മനസിലവുന്നില്ലയിരുന്നു.
എന്റെ ആയിരുന്ന നീ ആണിത് സംസാരിക്കുന്നതെന്ന് ,
നിന്റെ കണ്ണുകളില്‍ എന്റെ ഒപ്പം ഉണ്ടായിരുന്നപ്പോള്‍ ഉണ്ടായിരുന്ന
ആ തൃഷ്ണ  ഞാന്‍ കണ്ടില്ല പകരം,
എന്തോ നേടിയതിന്റെ ധാര്‍ഷ്ട്യം ആയിരുന്നു.
നിനക്ക് വിലക്കാമായിരുന്നു, ആദ്യമേ,
അന്നും നിനക്ക് വീടും ബന്ധുക്കളും ഉണ്ടായിരുന്നില്ലേ..?
നിനക്കൊരു കരുതല്‍ വേണമായിരുന്നു, അതായിരുന്നു ഞാന്‍,
ഒരു യാത്രക്കിടയില്‍ തങ്ങിയ സത്രം, അതല്ലയിരുന്നോ ഞാന്‍..?
സ്വന്തമായി ഒരു കരുതല്‍ നേടും വരെ ഒരു ഇടത്താവളം
എനിക്കത് മനസിലാകാന്‍ വൈകി
എന്നെ പോല്‍ ഏറെയുണ്ട് വിഡ്ഢികള്‍ ആയ ആണ്‍ വര്‍ഗം
എന്നെക്കാളും ഏറെയുണ്ട്.
അല്ലയോ ആണ്‍ വര്‍ഗമേ പെണ്ണിനെ നീ എത്ര സ്നേഹിച്ചാലും സ്വന്തമാകത്തത്
മറ്റൊരാള്‍ക്ക് സ്വന്തം ആകുന്ന നിമിഷം നിന്നെ മറക്കും
അവള്‍ അയാളില്‍ അലിയും, നിന്നില്‍ അലിഞ്ഞിരുന്നവല്‍ ആണെങ്കില്‍ പോലും,
എന്നിട്ടവള്‍ പറയും "ഞാനൊരു ജീവിതതിലല്ലേ, എനിക്ക് കിട്ടിയ ജീവിതത്തില്‍ ജീവിച്ചല്ലേ പറ്റൂ.."
പക്ഷെ ആണുങ്ങള്‍ നെഞ്ചില്‍ പേറി നടക്കും ആ വിങ്ങലിനെ
നമ്മളെ മാത്രം സ്നേഹിക്കുന്ന നമ്മുടെ ഇണകള്‍ക്ക്  പോലും
പൂര്‍ണമായി കൊടുക്കാണ്ട് കൊണ്ട് നടക്കും നമ്മുടെ ആ നഷ്ടപ്രണയത്തെ...
വിഡ്ഢികള്‍ .....  ബലൂണുകള്‍ പോലെ.. ക്ഷണികമായവയെ നെഞ്ചോടു ചേര്‍ത്തവര്‍,    
ഇന്ന് ഞാനറിയുന്നു .. കാലം കല്ലില്‍ കൊത്തിവച്ച ആ വാക്കുകള്‍
" പേയെ നമ്പിയാലും പെണ്ണെ നമ്പാതേ "  

                                                                                                     .................. പള്ളിക്കത്തോടന്‍.