Tuesday 13 March 2012

സങ്കല്‍പ്പങ്ങളുടെ മരമടി .





ജീവിതത്തിന്റെ നടുമുറി തേടി യാത്ര പോകുന്നവരാണ് നമ്മള്‍ ഓരോരുത്തരും, സങ്കല്‍പ്പങ്ങളും മോഹങ്ങളും സൌഭാഗ്യങ്ങളും തേടി ജീവിതത്തിന്റെ കയ്പ്പും മധുരവും അറിഞ്ഞും അറിയാതെയും യാത്ര പോകുന്നവരാണ് ഓരോ മനുഷ്യ ജന്മവും. അതില്‍ സുഹൃത്തുക്കളും കൂടെപ്പിറപ്പും, കാമുകി കാമുകന്മാരും ഉണ്ടാകും, നമ്മള്‍ സന്തോക്ഷിക്കുമ്പോള്‍ ഈവരും ഉണ്ടാകും കൂടെ. വീണു പോകുമ്പോള്‍ ആരും ഉണ്ടായെന്നു വരില്ല അതെത്ര വല്യ ബന്ധങ്ങള്‍ ആണെങ്കിലും ഇത് ബന്ധങ്ങള്‍ക്കും പരിധിയുണ്ട് മറ്റുള്ളവരും ഓരോ ജീവിതങ്ങളിലാണ്‌ ജീവിക്കുന്നത് അവരുടെ ആവശ്യങ്ങള്‍ക്ക് അപ്പുറം നമ്മളെ സഹായിക്കുന്നതിനു പരിധികള്‍ ഉണ്ട് .
            മോഹ ഭംഗങ്ങളില്‍ നമ്മള്‍ ഒരു പക്ഷെ ഉള്ളു നീരുമ്പോളും ശൂന്യമായ കീശയോടെ നില്‍ക്കുംബോളും ആത്മ മിത്രങ്ങളോട് പോലും അവസ്ഥാന്തരങ്ങള്‍ പങ്കുവക്കാന്‍ മടിക്കും നമ്മളിലെ സങ്കുചിതമായ ദുരഭിമാനം അതിനു സമ്മതിക്കാതെ വിലക്കും, പല ബന്ധങ്ങളിലും സ്വയം തിരിച്ചരിവുണ്ടാവും, കണക്കു പറയാനാവാത്ത ബന്ധങ്ങള്‍. കൂട്ടത്തില്‍ ഒരെണ്ണം കൂട്ടം തെറ്റുമ്പോള്‍ അവനില്‍ എന്തോ വിഹ്വലതകള്‍ നിറയുന്നുന്ടെന്നു  തിരിച്ചറിയുന്ന നല്ല ബന്ധങ്ങള്‍, കനവുകളില്‍ പറന്നുയരാന്‍ കണക്കുകള്‍ കൂട്ടി കിഴിക്കുമ്പോള്‍, ഭൂമിയില്‍ തൊട്ടു നടന്നിരുന്ന പുല്‍ക്കൊടികളെയും കാറ്റിനെയും വിസ്മരിച്ചൊരു സ്വപ്നലോകം അല്ലെങ്കിലും മറ്റൊരു തലത്തിന്റെ ആവേശം ഉണ്ടായിരുന്നിരിക്കണം. ഒരു പറിച്ചു നടീല്‍ അത് ഉള്‍ക്കൊള്ളാന്‍ മനസ് വിസ്സംമതം കാണിച്ചു , ബന്ധങ്ങള്‍ക്കൊപ്പം ആഘോഷങ്ങള്‍ തൊടുത്തു വിട്ടപ്പോള്‍ കൂടുതല്‍ ശൂന്യനാവുക ആയിരുന്നിരിക്കണം.
          വിരസമായിരുന്ന ഒഴിവു കാലങ്ങളില്‍ ബാധ്യതകളില്‍ കുരുങ്ങി തുടങ്ങിയപ്പോളും ഒറ്റക്കായിരുന്നു. ജീവന്റെ നുകം ഒറ്റയ്ക്ക് പേറുന്ന ഒറ്റക്കാളയുടെ ഞെളിപിരിയുടെ കാലം, പരിഹാസങ്ങളുടെ ചാട്ടവാരടികളിലും വിഡ്ഢിയെ പോലെ പുഞ്ചിരിച്ചു , ഒടുവില്‍ കടങ്ങളുടെ ചെളിപ്പടാത്തു കുഴഞ്ഞു വീഴാന്‍ തുടങ്ങിയപ്പോള്‍ ഭരിച്ചിരുന്ന രാജ്യത്ത് പ്രജയുടെ വേഷമണിഞ്ഞു കയറിചെല്ലുന്ന അവസ്ഥ. ബന്ധങ്ങളില്‍ പോലും പരിഹാസത്തിന്റെ ചാട്ടകള്‍ സീല്‍കാരത്തോടെ പുളഞ്ഞു താഴുമ്പോള്‍ .. മൌനം നിശബ്ദം... ഇനിയും പ്രയാണത്തിന്റെ പോന്നോളികളല്ല, ഒരിക്കല്‍ തുടങ്ങിയിടത് നിന്നും വീണ്ടും തുടങ്ങുവാനുള്ള ധാര്‍ഷ്ട്യം മനസ്സില്‍ നിറയുമ്പോള്‍, ദൂരെ ദൂരെ ഒരു ലക്ഷ്യമുണ്ട് ... ഉഴുതിടാന്‍ പാടാം ഇനിയും ബാക്കി ഒരുപാട് ബാക്കി.. വിതച്ചു കൊയ്തെടുക്കാന്‍.....
              കലപ്പ അഴിചെറിഞ്ഞു വീണ്ടും ആ മരമടി കാളയായി കുതിച്ചടുക്കാന്‍ വിജയത്തിലേക്ക്.. മരമടി കണ്ടത്തില്‍ പാഞ്ഞു പോകുന്ന കാള ഒരിക്കല്‍ വീണുപോയാല്‍ പിന്നെ അതിന്റെ ജീവിതം ദുഷ്കരമാവും വരിയുടച്ച്  വണ്ടികാളയായി അത് ജീവിക്കില്ല, അവന്‍ ചടുലമായി പാഞ്ഞ ചെളിക്കണ്ടം ഇല്ലണ്ടാവനു കഴിയില്ല, ആ വേഗം അവന്റെ ജീവന്റെ ഭാഗമാണ് . തലയെടുപ്പോടെ അവന്‍ പാഞ്ഞു കയരുംപോലുള്ള കൈയടികള്‍ അവന്റെ സിരകളില്‍ ഭ്രാന്തിന്റെ ചൂരില്ലാണ്ട്     അവനു കഴിയില്ല,

   

No comments:

Post a Comment