Friday 9 March 2012

മാര്‍ച്ച്‌ 8 - ലോക വനിതാ ദിനം.

               


                    മാര്‍ച്ച്‌  8  - ലോക വനിതാ ദിനം, പാശ്ചാത്യ സംസ്കാരത്തിന്റെ ആഘോഷ ദിനങ്ങളില്‍ ഒന്ന്. ഇന്നലെ ഫേസ് ബുക്കില്‍ തിളങ്ങുന്ന ആശംസ കാര്‍ഡുകളുടെ ആഘോഷം തന്നെ ആയിരുന്നു, ലോക വനിതാ ദിനത്തില്‍ സുഹൃത്തുക്കള്‍ ആശംസ അര്‍പ്പിക്കുന്നതിന്റെ ബഹളം. ഒന്ന് ചോദിച്ചോട്ടെ? എന്താണ് ലോക വനിതാ ദിനം എന്നത് കൊണ്ടുള്ള ആവശ്യകത. വനിതകള്‍ക്ക് എന്തിനു വേണ്ടി ആണ് ഈ ആഘോഷ ദിനം .
                    സമ്പന്നനു വേണ്ടി മാത്രമല്ലെ ഈ ദിവസം, കരിങ്കല്‍ ക്വാറികളില്‍ മെറ്റല്‍ അടിക്കുന്ന, പൊരിവെയിലത്ത്  ടാറിംഗ് ജോലി ചെയ്യുന്ന, കൈകുഞ്ഞുങ്ങളെ പെരുവഴിയില്‍ കിടത്തി കേബിള്‍ കുഴി തോണ്ടുന്ന വനിതകള്‍ക്ക് എന്ത് വനിതാ ദിനം! കുടുംബത്ത് അടുപ്പ് എരിയണമെങ്കില്‍ പണിയെടുക്കണം വനിതാ ദിനം കൊണ്ടാടിയാല്‍ പട്ടിണി കിടക്കണ്ടി വരും, കുരുന്നു കുഞ്ഞുങ്ങളെ ഒക്കത്തിരുത്തി ഗതികേടുകൊണ്ട് പിച്ച എടുക്കുന്നവരും, ഉരുകി ഒളിക്കുന്ന ടാറിനു മുകളില്‍ പകലന്തിയോളം പണിയെടുക്കുന്നവരും, എന്നും പണിക്കു വേണ്ടി കൂടെ പണിയുന്ന മേസ്തിരിക്ക് കിടന്നു കൊടുക്കണ്ടി വരുന്നവരും എല്ലാം വനിതകളാണ്, പക്ഷെ ഇവര്‍ക്ക് പാശ്ചാത്യന്റെ വനിതാ ദിനം ആഘോഷിക്കാന്‍ ആവതില്ല, കാരണം പണത്തിന്റെ നിറവ് കൊഴുപ്പ് രൂപത്തില്‍ ഇവരുടെ എല്ലിനിടയില്‍ കയറുന്നില്ല, നട്ടെല്ല് മുറിയെ പണിയെടുത്താല്‍ അന്നന്ന്  കഞ്ഞിവെള്ളം കുടിക്കാം അതാണ് അവസ്ഥ.
                  പതിനായിരങ്ങള്‍  വില മതിക്കുന്ന പട്ടു സാരിയും ചുറ്റി കഴുത്തിലും കാതിലും നിറയുന്ന വജ്ര ആഭരണങ്ങളുടെ പ്രദര്സനതിനായി നിശാ ക്ലുബുകളില്‍ കൊച്ചമ്മമാര്‍ക്ക് പാര്‍ട്ടി നടത്താന്‍ ഒരു ദിവസം, അത് മാത്രമാണ് വനിതാ ദിനം, സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ഒരു നേരത്തെ അന്നത്തിനായി ദരിദ്ര സ്ത്രീകള്‍ തുണിയഴിച്ചാല്‍ അത് വ്യഭിചാരം!  ശീതികരിച്ച മുറിയില്‍ പഞ്ഞിമെത്തയില്‍  ഭര്‍ത്താവില്ലാത്ത നേരം നോക്കി വിത്ത് കാളകളെ മുക്രയിടന്‍ വിട്ടു നിര്‍വൃതി അടയുന്നതിനു ന്യയികരണങ്ങള്‍ ഉണ്ട്, ബിസിനസ് ടൂറും തിരക്കുമായി നടക്കുന്ന ഭര്‍ത്താവിനു എന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയമില്ല ഞാനും ഒരു പെണ്ണല്ലേ? പാവപെട്ടവല്‍ നിത്യവൃത്തിക്ക് മടിക്കുത്തഴിച്ചാല്‍ അത് വേശ്യവൃത്തി. പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്
                                " മുഴുത്തവന്റെ കഴപ്പല്ലേ ചെറിയവന്റെ പിഴപ്പ് " 
                                                                                       
                                                                                                                            പള്ളിക്കത്തോടന്‍ 


No comments:

Post a Comment