Saturday 3 March 2012

പെണ്ണ് ...... ഒരു പഴമൊഴി കഥ....



കവിത പോലെ...
കനവുപോലെ...
നിദ്രയിലും നിനവിലും നീ മാത്രം...
നിന്റെ പദസ്വനം...
നിന്റെ മൃദുമൊഴി കേള്‍ക്കാതെ ഉറങ്ങാന്‍ കഴിയാതിരുന്ന രാവുകള്‍,
പ്രണയത്തിന്റെ മൂര്‍ധന്യ ഭാവത്തില്‍ നീയും ഞാനും കണ്ട കിനാവുകള്‍
പച്ച വിരിപ്പിട്ട നമ്മുടെ ആ കുന്നിന്‍ ചെരുവില്‍
പൂത്ത പൂമരത്തിന്റെ തണലില്‍ -
പാതിരാ മുല്ലയും, ഇലഞ്ഞിയും പൂക്കുന്ന രാവുകളില്‍
ഇഴചേരുന്ന ആ മാസ്മര ഗന്ധത്തില്‍,
നമ്മുടെ ആ വള്ളി കുടിലില്‍, നിന്റെ മടിയില്‍ തല ചായ്ചു ഞാന്‍ ഉറങ്ങുന്നതും,
എന്റെ നെഞ്ചില്‍ നീ തലചായ്ച്ചു കിടന്നു നിനക്ക് ഞാന്‍ കഥ പറഞ്ഞു തരുന്നതും.
നമുക്ക് ജനിക്കുന്ന കുഞ്ഞിനു നമ്മള്‍ കണ്ടെത്തിയ പേരുകള്‍.
എല്ലാം സ്വപനലോകത്തു നമ്മള്‍ അലഞ്ഞു നടന്ന വിജനതകള്‍.
നിന്നെ അന്ന് പെണ്ണ് കാണാന്‍ വന്നപ്പോള്‍
ഞാന്‍ എത്ര തവണ വിളിച്ചു എന്റെ ഒപ്പം വരാന്‍ ,
അന്ന് നിനക്ക് നിന്റെ കുടുംബം അതായിരുന്നു വലുത്.
നിന്റെ കഴുത്തില്‍ മറ്റൊരാള്‍ താലി ചാര്‍ത്തുന്നത് കണ്ടു നിന്ന് ഞാനും.
പിന്നെയും നിന്നെ ഓര്‍ത്ത് ഞാന്‍ വിതുമ്പിയ രാവുകള്‍,
നഷ്ടമാക്കിയ എന്റെ ബന്ധങ്ങള്‍,
കുടിച്ചു തീര്‍ത്ത എന്റെ സമ്പാദ്യം.
തകരുന്ന തോണി പോലെ ഞാനുലഞ്ഞപ്പോള്‍,
നീ അറിഞ്ഞില്ല എന്നെ, നിന്റെ മധുവിധു ആഘോഷം ആകുമ്പോള്‍
രാവിന്റെ വിജനതയില്‍ ഞാന്‍ ആകാശം നോക്കി ദൂരെ ഒറ്റയ്ക്ക് മിന്നുന്ന -
ഒരു നക്ഷത്രതോട് പതംപറഞ്ഞു  കരഞ്ഞു തീര്‍ക്കുകയായിരുന്നു.
പിന്നെയും കണ്ടു മുട്ടിയപ്പോള്‍, നീ ഒരു സങ്കോചവും കൂടാതെ -
നിന്റെ പ്രിയന്റെ കൈപിടിച്ച് എന്റെ മുന്നില്‍ വന്നു.
എനിക്ക് നഷ്‌ടമായ എന്റെ കാലം മാത്രം എന്നെ നോക്കി പല്ലിളിച്ചു.
സമൂഹം എന്നെ വിഡ്ഢി എന്ന് വിളിച്ചു ..
തിരയോഴിഞ്ഞ കടല്‍ പോലെ ഞാന്‍ ആരുടെയൊക്കെയോ പ്രാര്‍ത്ഥനകളില്‍
വീണ്ടും പിച്ചവച്ചു തുടങ്ങിയപ്പോള്‍
പിന്നെയും നീ വന്നു, തെറ്റും മാപ്പും പറഞ്ഞു
അന്ന് നീ അകലങ്ങളില്‍ ആയിരുന്നു .
"ഞാനൊരു ജീവിതതിലല്ലേ, എനിക്ക് കിട്ടിയ ജീവിതത്തില്‍ ജീവിച്ചല്ലേ പറ്റൂ.."
അതായിരുന്നു നിന്റെ വ്യാഖ്യാനം.
പക്ഷെ എനിക്ക് മനസിലവുന്നില്ലയിരുന്നു.
എന്റെ ആയിരുന്ന നീ ആണിത് സംസാരിക്കുന്നതെന്ന് ,
നിന്റെ കണ്ണുകളില്‍ എന്റെ ഒപ്പം ഉണ്ടായിരുന്നപ്പോള്‍ ഉണ്ടായിരുന്ന
ആ തൃഷ്ണ  ഞാന്‍ കണ്ടില്ല പകരം,
എന്തോ നേടിയതിന്റെ ധാര്‍ഷ്ട്യം ആയിരുന്നു.
നിനക്ക് വിലക്കാമായിരുന്നു, ആദ്യമേ,
അന്നും നിനക്ക് വീടും ബന്ധുക്കളും ഉണ്ടായിരുന്നില്ലേ..?
നിനക്കൊരു കരുതല്‍ വേണമായിരുന്നു, അതായിരുന്നു ഞാന്‍,
ഒരു യാത്രക്കിടയില്‍ തങ്ങിയ സത്രം, അതല്ലയിരുന്നോ ഞാന്‍..?
സ്വന്തമായി ഒരു കരുതല്‍ നേടും വരെ ഒരു ഇടത്താവളം
എനിക്കത് മനസിലാകാന്‍ വൈകി
എന്നെ പോല്‍ ഏറെയുണ്ട് വിഡ്ഢികള്‍ ആയ ആണ്‍ വര്‍ഗം
എന്നെക്കാളും ഏറെയുണ്ട്.
അല്ലയോ ആണ്‍ വര്‍ഗമേ പെണ്ണിനെ നീ എത്ര സ്നേഹിച്ചാലും സ്വന്തമാകത്തത്
മറ്റൊരാള്‍ക്ക് സ്വന്തം ആകുന്ന നിമിഷം നിന്നെ മറക്കും
അവള്‍ അയാളില്‍ അലിയും, നിന്നില്‍ അലിഞ്ഞിരുന്നവല്‍ ആണെങ്കില്‍ പോലും,
എന്നിട്ടവള്‍ പറയും "ഞാനൊരു ജീവിതതിലല്ലേ, എനിക്ക് കിട്ടിയ ജീവിതത്തില്‍ ജീവിച്ചല്ലേ പറ്റൂ.."
പക്ഷെ ആണുങ്ങള്‍ നെഞ്ചില്‍ പേറി നടക്കും ആ വിങ്ങലിനെ
നമ്മളെ മാത്രം സ്നേഹിക്കുന്ന നമ്മുടെ ഇണകള്‍ക്ക്  പോലും
പൂര്‍ണമായി കൊടുക്കാണ്ട് കൊണ്ട് നടക്കും നമ്മുടെ ആ നഷ്ടപ്രണയത്തെ...
വിഡ്ഢികള്‍ .....  ബലൂണുകള്‍ പോലെ.. ക്ഷണികമായവയെ നെഞ്ചോടു ചേര്‍ത്തവര്‍,    
ഇന്ന് ഞാനറിയുന്നു .. കാലം കല്ലില്‍ കൊത്തിവച്ച ആ വാക്കുകള്‍
" പേയെ നമ്പിയാലും പെണ്ണെ നമ്പാതേ "  

                                                                                                     .................. പള്ളിക്കത്തോടന്‍.

   

No comments:

Post a Comment