Tuesday 21 February 2012

അമ്പലക്കടവില്‍... അന്നൊരു നാള്‍....

                       
                    നിറങ്ങളില്‍ മുങ്ങിയ ജീവിതത്തിന്‍റെ വസന്ത കാലത്തില്‍ ഞാന്‍ അവനെ കണ്ടു മുട്ടി..
           
               തീക്ഷ്ണമായിരുന്നു അവന്‍റെ കണ്ണുകള്‍, ചാടുലമായിരുന്നു അവന്‍റെ പ്രവൃത്തികള്‍, സൗഹൃദ കൂട്ടായ്മകളില്‍ അവസാന വാക്ക് അവന്‍ ആയിരുന്നു.നിറഞ്ഞു നിന്നിരുന്ന ഒരു പ്രസരിപ്പിന്റെ പൂര്‍ണ രൂപം അതായിരുന്നു അവന്‍.
               
                  8 .15 ന്‍റെ അനുപമ ബസില്‍ അവന്‍ വരുന്നത് കാത്തു ഞാന്‍ നില്‍കുംയിരുന്നു. പിന്നെയും കോളേജ് ലേക്ക് അടുത്ത ബസിനു കയറാതെ
" നമുക്ക് നടക്കാം " എന്ന് പറഞ്ഞു അവന്‍ എന്നെയു കൂട്ടി നടക്കുമ്പോള്‍, എന്തിന്റെയോ ഒരു ധ്വനി എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നു.

                    എന്നും അമ്പലക്കടവിലെ അരയാലിന്‍റെ  അരികില്‍ വച്ചു കണ്ടു മുട്ടിയിരുന്ന രാഖി... പുഞ്ചിരിച്ചിരുന്നത്‌ ഞാന്‍ അവളുടെ സ്കൂള്‍ സഹപാടി ആയിരുന്നതുകൊണ്ട് എനിക്ക് വേണ്ടി മാത്രം ആയിരുന്നില്ല, എന്ന് ഞാന്‍ അറിയുവാന്‍ വൈകിയിരുന്നു, പക്ഷെ അവന്‍ പറയുന്നതിനായി ഞാന്‍ കാത്തിരുന്നു.

    ഒരിക്കല്‍ അവന്‍ തികച്ചും ലാഖവത്തില്‍ എന്നോട് ചോദിച്ചു,
" നിനക്ക് ആ കുട്ടിയെ അറിയുമോ "
" ഇതു കുട്ടി "
" എന്നും നമ്മള്‍ അമ്പലക്കടവില്‍ വച്ച് കാണുന്ന ആ കുട്ടി "
" അറിയും രാഖി ..." - തെല്ലു ഗൌരവത്തില്‍ ഞാന്‍ പറഞ്ഞതുകൊണ്ട് ആവാം അവന്‍ പിന്നെ ഒന്നും ചോദിച്ചില്ല. എങ്കിലും ഞാന്‍ തുടര്‍ന്നു.
" എന്‍റെ ഒപ്പം പഠിച്ചതാണ് പത്താം ക്ലാസ്സില്‍, നയന്മാരാ...
" അതിന് "
" അതിനു ഒന്നും ഇല്ല "- എന്‍റെ നോട്ടം അവനെ ചൂളിച്ചിരുന്നു , പക്ഷെ ആ നോട്ടങ്ങള്‍ കൊണ്ട് ഞങ്ങള്‍ പരസ്പരം പറഞ്ഞു മനസിലാക്കി.

                          പിന്നീടെന്നും  അമ്പലക്കടവില്‍ വച്ച് അവര്‍ കണ്ടു മുട്ടി ... പരസ്പരം പറയാതെ തന്നെ ആ കണ്ണുകള്‍ തമ്മില്‍ കൊരുത്തിരുന്നു. അവന്‍റെ സ്ത്രീ സങ്കല്‍പ്പങ്ങളുടെ പൂര്‍ണത ആയിരുന്നു അവള്‍ " ഈറന്‍ മുടിതുമ്പ് കെട്ടി അതില്‍ തുളസി കതിരും നന്ദ്യാര്‍വട്ടവും ചൂടി , നെറ്റിയില്‍ ചന്ദന കുറിയും സിന്തൂര തിലകവും ചാര്‍ത്തി , തുമ്പ പൂവിന്‍റെ നൈര്‍മല്യമുള്ള പുഞ്ചിരിയുമായി അവള്‍ വരുന്നത് അവന്‍റെ ഉള്ളു വായിച്ചിട്ടെന്നു പലപ്പോഴും എനിക്ക് തോന്നിയിരുന്നു.

                 ഒരിക്കല്‍ അവന്‍ കൈലെടുത്തു വന്ന വാക പൂവ് അവള്‍ക്കരുകില്‍ നിലത്തു വീണപ്പോള്‍ അവള്‍ അത് ആരും കാണാതെ പുസ്തക താളില്‍ ഒളിപ്പിച്ചത് ഞാന്‍ കണ്ടിരുന്നു.

                ഞങ്ങളുടെ ക്ലാസ്സ്‌ സമയം രാവിലെ നേരത്തെ ആയിരുന്നു പിറ്റേ വര്‍ഷം. അവള്‍ പോവുന്ന സമയത്തിന് മുന്‍പേ ഞങ്ങള്‍ പോകുമായിരുന്നു, എങ്കിലും വൈകുന്നേരങ്ങള്‍ സംഗമ വേദി ഒരുക്കിയിരുന്നു. അവന്‍ ഒരിക്കല്‍ പോലും ഇഷ്ടമെന്ന് പറഞ്ഞിട്ടില്ല... അവളും..., മൂകമായ ഒരു പ്രണയം ഞാന്‍ നോക്കി കാണുകയായിരുന്നു.

ഒരിക്കല്‍ അവന്‍ എന്നോട് പറഞ്ഞു.
                       " നീ ഇവളെ ഒന്ന് ശ്രദ്ധിക്കണേ.. നമ്മുടെ ക്ലാസ്സ്‌ കഴിഞ്ഞാലും ... വര്‍ഷങ്ങള്‍ക്ക് അപ്പുറം ... എന്‍റെ പ്രരാബ്ദങ്ങളില്‍ നിന്നും ഞാന്‍ കരകേരി തുടങ്ങുമ്പോള്‍ സ്വന്തം കാലില്‍ നില്ക്കാന്‍ കഴിയുന്ന നാളില്‍, ഇവളെ നമുക്ക് കല്യാണം ചോദിച്ചു വരണം .. അല്ലേടാ ...? - അവന്‍റെ നെഞ്ചില്‍ ഒരു തേങ്ങല്‍ കുരുങ്ങിയത് ഞാന്‍ അറിഞ്ഞു.. ആ കണ്ണുകളില്‍ ഊറിയ നീര്‍കണങ്ങളും.....

           ഇഷ്ടമായിരുന്നു അവനു അവളെ.. അവള്‍ക്കും ഇഷ്ടാമായിരുന്നിരിക്കണം, ആ വിടര്‍ന്ന ഉണ്ടകണ്ണ് പറയാതെ പറഞ്ഞതും അത് തന്നെ ആവില്ലേ ....?

      ഒടുവില്‍ ഞങ്ങളുടെ ക്ലാസ്സ്‌ കഴിഞ്ഞു പിരിയും മുന്‍പേ വിധി അവന്‍റെ മേല്‍ ക്രൂരത കാണിച്ചു തുടങ്ങിയിരുന്നു, കാന്‍സര്‍ രൂപത്തില്‍ ആ കുടുംബത്തിന്‍റെ
അത്താണിയായിരുന്ന അച്ഛന്‍റെ മേല്‍ വിധി പകപോക്കുകയായിരുന്നു, ചികിത്സയും പ്രാരബ്ദങ്ങളുമായി അവന്‍ മാറി പോയിരുന്നു.. അവളെയും ഞാന്‍ പിന്നെ കണ്ടിട്ടില്ല.....

- - - - - - - - - - - - - - - - - - - - - - - - - -  - - - - -- - - - - - - -- - - - - - - - - - - - - - - - - - - - - - - - - - - - - -

ഇന്ന് ,

 അവന്‍റെ  രണ്ടാം  ചരമവാര്‍ഷികം !

                  പിതാവിനെ കാര്‍ന്നു തിന്ന അതെ മാറാരോഗം അവനെയും മരണത്തിന്‍റെ തണുത്തുറഞ്ഞ ലോകത്തേക്ക് കൈപിടിച്ച് കൊണ്ട് പോയി.
കരുവാളിച്ച്, കരിനീലച്ചു , മുടികൊഴിഞ്ഞു ശോഷിച്ച അവന്‍റെ രൂപം ഇന്നും എന്‍റെ മനസിലുണ്ട്... അവസാന നാളില്‍ തമ്മില്‍ കണ്ടപ്പോള്‍.... അന്നവന്‍ കറുത്ത് ശോഷിച്ച വിറയാര്‍ന്ന വിരല്‍ തുമ്പിനാല്‍ എടുത്തു കാണിച്ചിരുന്നു ഒരു പുസ്തകതളിനുള്ളിലെ കരിഞ്ഞു പോയ ഒരു നന്ദ്യാര്‍വട്ടം... അവന്‍ കളഞ്ഞിട്ടു പോയ വാക പൂവിതളില്‍ " ഇഷ്ടമാണ്" എന്നെഴുതിയിരുന്നു എന്നവന്‍ പറഞ്ഞപ്പോള്‍ കുഴിയില്‍ ആണ്ടുപോയ അവന്‍റെ കണ്ണുകളില്‍ നീര്‍ തിളക്കം ഞാന്‍ കണ്ടു , അതിനു പിറ്റേന്ന് അവനും കളഞ്ഞു കിട്ടിയതായിരുന്നു ഈ നന്ദ്യാര്‍വട്ടം അതിന്റെ ഇതളില്‍ "എനിക്കും" എന്നെഴുതിയിരുന്നു .

            അവന്‍റെ പുസ്തക താളില്‍ നിന്നും ഒരു ഭസ്മം പോലെ കാറ്റില്‍ പറന്നു പോയ ആ നന്ദ്യര്‍വട്ട പൂവ് പോലെ ഒരു പക്ഷെ വാടികരിഞ്ഞു അടര്‍ന്നു തുടങ്ങിയ വാക പൂവ് അവളുടെ പുസ്തകതാളില്‍ ഇന്നും അവസെക്ഷിക്കുന്നുണ്ടാവും  ...

           അമ്പലക്കടവിലെ അരയാലിലകള്‍ അവനെയും അവളെയും മറന്നിരിക്കും......... ഒരു പക്ഷെ അവളും..............

                                                                                                             ----പള്ളിക്കത്തോടന്‍-----  


                                                                           എന്‍റെ പ്രിയപ്പെട്ട ,
                                                                          അകാലത്തില്‍   പൊളിഞ്ഞു പോയ ധ്രുവ നക്ഷത്രമേ....
                                                                         നിനക്ക് മുന്‍പില്‍ കണ്ണീരോടെ സമര്‍പ്പണം.......
                                                                       പ്രിയനേ നിന്‍റെ മോഹങ്ങള്‍ കരിഞ്ഞു വീഴുമ്പോളും,,
                                                                      നിസ്സഹായനായി നോക്കി നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളു.....
                                                                    ക്ഷമാപൂര്‍വ്വം ..... ഞാന്‍ ......നിന്‍റെ പ്രിയ മിത്രം  ...... 

No comments:

Post a Comment