Friday 6 April 2012

മലയാള മലയാള സിനിമയും ഇന്നത്തെ തലമുറയും - ഒരു അവലോകനം

                മലയാള സിനിമയുടെ പ്രതിസന്ധിയെ കുറിച്ചും അതിനുള്ള പ്രതിവിധികളെ കുറിച്ചും ഒന്നും വിശകലനം ചെയ്യാന്‍ ഞാന്‍ ആളല്ല. അതിനൊക്കെ അര്‍ഹരായവര്‍ മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നുണ്ട്. ഒരു സാധാരണ പ്രേക്ഷകന്റെ വിലയിരുത്തല്‍ മാത്രമാണിത്.



               കലയോടുള്ള ഭ്രമം കൊണ്ട് സിനിമ പിടിക്കുന്ന സംവിധായകരും നിര്‍മാതാക്കളും വിരലില്‍ എന്നവുന്നവര്‍ മാത്രമായിരിക്കുന്നു. അടുത്തിടെ ഇറങ്ങിയ "നായിക" എന്ന മലയാളസിനിമ അതിനുള്ള പ്രതികരണങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ എല്ലാം തന്നെ മോശം എന്നായിരുന്നു. എന്താണ് ആ സിനിമയില്‍ മോശം എന്നെനിക്കു മനസിലായില്ല, ജയരാജ്‌ ആ സിനിമയിലൂടെ പറയാന്‍ ശ്രമിച്ചത് ഒരു വ്യത്യസ്തമായ പ്രമേയം തന്നെ ആയിരുന്നു. ആ ചിത്രത്തെ മോശമെന്ന് പറഞ്ഞു പുരംതല്ലിയവര്‍ തന്നെ " ബ്യുട്ടിഫുള്‍" എന്ന ചിത്രത്തെ സൂപ്പര്‍ എന്ന് പറഞ്ഞു ഓശാന പാടുന്നത് ഇതേ സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ കൂടി തന്നെ കാണാന്‍ ഇടയായി എന്തോ എനിക്ക് അതത്ര സ്വീകാര്യമായി തോന്നിയില്ല. നായിക എന്ന സിനിമയെകാളും ഒരു മികവും ഞാന്‍ ബ്യുട്ടിഫുള്‍  എന്ന ചിത്രത്തില്‍ കണ്ടില്ല.


             കാലത്തിന്റെ മാറ്റം, ചിന്തകളില്‍ വന്ന വ്യത്യാസങ്ങള്‍ എല്ലാം തന്നെ ബാധിക്കുന്നുണ്ട് ഈ വിലയിരുത്തലില്‍, ഓരോരുത്തരും അവരവരുടേതായ രീതിയിലാണ് കാണുന്നത് ഇത് എന്റെ മാത്രം ചിന്തയാണ്. ഇന്നത്തെ സിനിമയുടെ മുഖ്യ വാര്‍ത്താവിതരണ മാര്‍ഗം ഇന്റര്‍നെറ്റ്‌ തന്നെയാണ് പണ്ടൊക്കെ സിനിമയുടെ കഥ സംഗ്രഹം അച്ചടിച്ച നോട്ടീസ് ആയിരുന്നു. ഇപ്പോളത്തെ പുതിയ ട്രെണ്ടാണ് "വളി" അത് പൊക്കി പിടിച്ചാണ് ഇപ്പോള്‍ മിക്ക സിനിമകളും എത്തിപെടുന്നത്. അങ്ങനെ എത്തുന്ന സിനിമകളെ പുതു തലമുറയുടെ സൃഷ്ടി എന്നൊരു ഓമന പേരും നല്‍കുന്നു. ഇതില്‍ സംഭവിക്കുന്നത് പഴയ കാലത്ത്  നാട്ടിന്‍ പുറങ്ങളില്‍ വളര്‍ന്നവര്‍ ഈ "വളി " എന്നതിനെ ഒരു സംഭവമായി കാണാറില്ല ചേനയും, ചേമ്പും, മരച്ചീനിയും കഴിച്ചു വളര്‍ന്നവന് ഇത് സര്‍വ സാധാരണമാണ് , വീടുകളില്‍ മുഴക്കത്തോടെ തന്നെ പ്രതിധ്വനിച്ചിരുന്നു, നല്ല ഉച്ചത്തില്‍ മുഴങ്ങുന്ന ഇതിനു പൊറി എന്ന് തന്നെ പച്ചക്ക് പറയും. പണ്ടൊക്കെ സര്‍ക്കാര്‍ സ്കൂളിന്റെ ബെഞ്ചില്‍ ഇരുന്നു ഞെളിപിരി കൊണ്ട്  "വളി" വിടുമ്പോള്‍ ആ ക്ലാസ് റൂം ആകെ മൂക്ക് പോത്തുമ്പോള്‍ ആദ്യം മൂക്ക് പൊത്തുന്നവനെ  പ്രതിയാക്കി കളിയാക്കും. സമുഹത്തില്‍ ഉന്നത നിലയില്‍ വളര്‍ന്നവര്‍ക്ക് ഇത് വല്യ കാര്യമാവം കാരണം ചൈനീസും കോണ്ടിനെന്റലും കഴിച്ച വളര്‍ന്നവന് വായൂ ശല്യം ഉണ്ടാകില്ലല്ലോ എ .സി ക്ലാസ് റൂമില്‍ പഠിക്കുന്നവന് വളി ഇല്ലെന്നല്ല പോയാലും ആരും ആരും അറിയാതെ നാറ്റം സഹിച്ചു ഇരിക്കയെ ഉള്ളൂ. ഈ രണ്ടാമത് പറഞ്ഞവന്മാരന് ഇത്തരം രംഗങ്ങള്‍ ഉള്ള സിനിമകളെ വല്യ ആനയാന്നും പറഞ്ഞു ഫേസ് ബുക്ക്‌ പോലുള്ള നെറ്റ്‌വര്‍ക്ക്കളില്‍ പ്രതികരിക്കുന്നത്, പണ്ട് കാരണവന്മാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്  "അങ്ങാടി പിള്ളേരും നാട്ടു പിള്ളേരും തമ്മില്‍ ചെരില്ലന്നു"
          ഇതില്‍ നാട്ടു പിള്ളേര്‍ എന്നുള്ളവര്‍ക്ക് നാട്ടിന്‍ പുറത്തിന്റെ എല്ലാ കളികളും കൊണ്ട് ഉന്നതന്മാരുടെ ആ സംസ്കാരവും ഉള്‍കൊണ്ട് ജീവിക്കാന്‍ പറ്റും പക്ഷെ ഉന്നതനെന്നും ഉന്നതന്‍ തന്നെ  അവനു താഴെക്കിടയില്‍ ഉള്ളവന്റെ സംസ്കാരം കുറച്ചില്‍ ആകും. ഹൈ സോസൈടി   മമ്മിമാര്‍ കൂട്ടിലിട്ടു വളത്തി വിടുന്ന മക്കള്‍ ഒരു പ്രൊഫഷണല്‍ വിദ്യാഭ്യാസ കാലത്ത്  പട്ടിയെ തുടലില്‍ നിന്ന് വിടുന്ന പോലുള്ള ഒരു സ്വാതന്ത്ര്യം വീണു കിട്ടുമ്പോള്‍ അവന്‍ ആ ലോക്കല്‍ സംസ്കാരം വല്ലാണ്ട് ആകര്‍ഷിക്കും അതാണ് ഇത്തരം ലോക്കല്‍ സംഭാഷണങ്ങള്‍ ഉള്ള സിനിമകളെ അവന്മാര്‍ പൊക്കി പിടിച്ചോണ്ട് നടക്കുന്നത്, പിന്നൊന്ന് എവിടുന്നെങ്കിലും പത്മരാജന്റെയോ ഭരതന്റെയോ രണ്ടു പുസ്തകങ്ങള്‍ വായിക്കും പിന്നെ അവന്‍ വല്യ പുള്ളിയായി സിനിമകളെ വിലയിരുത്തും തിരക്കഥ എഴുതുന്നവരെ വിമര്‍ശിക്കുന്നതാണ് ഒന്നാമത്തെ കാര്യം ഈ പറയുന്നവന് ഒരു സീന്‍ എഴുതണമെങ്കില്‍ തപസ്സിരിക്കണം. വായന ശീലം നല്ലതാണു പക്ഷെ നാലും മൂന്നും ഏഴു പുസ്തകങ്ങള്‍ വായിച്ച കൊണ്ട് ലോകം കീഴടക്കിയ ഗര്‍വിന്റെ ആവശ്യമില്ല, അനന്തമായ ഒരു സാഗരത്തില്‍ നിന്നും ഒരു തുള്ളി മാത്രമേ രുചിചിട്ടിള്ളൂ എന്ന് ഈ കീടങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയണില്ല.
         ഇത് എഴുത്തുകാരനും ഏതെങ്കിലും ഒന്നില്‍ നിന്നുള്ള ഒരു പ്രചോദനം കൊണ്ടാണ് ഒരു പുതിയ സൃഷ്ടി ജനിപ്പിക്കുന്നത്. പണ്ട് കാലങ്ങളില്‍ അതായത് ഈ ഇന്റര്‍ നെറ്റ് ഇത്ര സര്‍വ സദാരണം ആകുന്നതിനു മുന്‍പ് ഇറങ്ങിയ സിനിമകളെ വന്‍ കൈയ്യടിയോടെ സ്വീകരിച്ച മലയാളികള്‍ ഇന്ന് എള്ളുകീറി പരിശോദിക്കുന്നു ഏതെങ്കിലും ഒരു ഇംഗ്ലീഷ് , ഫ്രഞ്ച് സിനിമയുമായി വിദൂര സാമ്യം ഉണ്ടെങ്കില്‍ പോലും അത് അടിച്ചു മാറ്റിത് എന്ന് മുദ്രകുത്തും. ഇന്റര്‍ നെറ്റ് വഴി നമുക്കിപ്പോള്‍ ഇത് ഭാഷ സിനിമയും കണ്ടെത്താനാകും എന്നതാണിതിന്റെ കാരണം പണ്ട് ഇംഗ്ലീഷ് , ഫ്രഞ്ച്, വീഡിയോ കാസ്സെറ്റ്‌ കിട്ടുന്നത് വിരളം ആയിരുന്നു അങ്ങനെ പൂര്‍ണമായും അടിച്ച മാറ്റിയ സിനിമ വന്നാലും നമ്മുക്കത് മനസിലാകില്ലരുന്നു. ഇന്നൊരു സീന്‍ അങ്ങനെ വന്നാല്‍ അത് കണ്ടെത്താന്‍  വിരല്‍തുമ്പില്‍ വലിയൊരു ലോകവുമായി ഇന്റര്‍ നെറ്റ് , പിന്നെ കൂണ് പോലെ മുളക്കുന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക്‌കളും. മലയാളിക്ക് ഇനിയൊരു ജീവിത ഗന്ധിയായ സിനിമ കാണണം എങ്കില്‍ പത്മരാജനും, ഭരതനും, ലോഹിതദാസും എല്ലാം പുരര്‍ജനിക്കെണ്ടിയിരിക്കുന്നു. രഞ്ജിത്തും ബ്ലെസ്സിയും പോലുള്ളവരുടെ സര്‍ഗസൃഷ്ടികളെ ഉള്‍കൊള്ളാന്‍ വിമുഖത കാട്ടുന്ന ഒരു സമൂഹം തന്നെ ഉണ്ട് ഇന്ന്, ഇവനെയൊക്കെ പ്രസവിക്കുന്നതിനു പകരം വായില്‍ കൂടി ചര്‍ദിക്കുക ആയിരുന്നിരിക്കണം എന്ന് തോന്നി പോകുന്നു.

  

3 comments:

  1. the root cause for writing this article is the last line, mr.pallickathodan... thankalude srishtiyumm.... last line ormippikkunnu...?

    ReplyDelete
    Replies
    1. thank u mr. aby ningalkku ee srishty feel cheythu ennatil santhosham....

      Delete
  2. കൊടുങ്ങൂരിനും കൂരാലിക്കും പൊൻകുന്നത്തിനും ഒക്കെ അടുത്തുള്ള കോട്ടയത്തെ പള്ളിക്കത്തോടാണോ?

    ReplyDelete