Saturday 24 November 2012

പുറപ്പാട് ...

             


                 മനസുകൊണ്ട്  എഴുതി തീര്‍ക്കാന്‍ വയ്യാത്ത ഏകാന്തമായ ഒരു അവസ്ഥയുടെ മോചനം . അവള്‍ എന്റെ ഒപ്പം ഉണ്ടായിരുന്നപോള്‍ ഞാന്‍ പ്രണയത്തിന്റെ മൂടുപടതിനുള്ളില്‍ മറഞ്ഞുനിന്നു , എന്റെ പ്രിയ ബന്ധങ്ങളില്‍ നിന്നുപോലും....
                അന്നവള്‍ ഒറ്റക്കായിരുന്നു .. ഞാന്‍ അവള്‍ക് എല്ലമാകുകയായിരുന്നു .. ഒരുപാട് സ്വപ്നങ്ങളും അതിലേറെ തീരാത്ത സ്നേഹത്തിന്റെ ഉറവയുമായി പരസ്പരം ... ഒടുവില്‍ എന്നെ തനിച്ചാക്കി അവള്‍ മറ്റൊരാള്‍ക്ക്‌ മുന്നില്‍ തലകുനിച്ചു നിന്നപ്പോളും അവള്‍ എന്റെ കണ്ണില്‍ നോക്കി പറയാതെ പറഞ്ഞു മറക്കില്ല ഒരിക്കലും....
              ഏകാന്തമായ വഴികളിലൂടെ ഭ്രാന്തനെപോലെ അലഞ്ഞു നടന്നപ്പോള്‍ എന്റെ സൗഹൃദങ്ങള്‍ എന്നെ താങ്ങി  നിര്‍ത്തുന്നത് അന്നൊന്നും എനിക്ക് മനസിലവുന്നില്ലയിരുന്നു കാരണം നഷ്ടപെട്ടതിലും അപ്പുറം നേടുവാന്‍ ഒന്നുമില്ലെന്ന വിശ്വാസത്തില്‍ ഞാന്‍ അകപ്പെട്ടു പോയിരുന്നു . മരണം മാത്രമാണ് അവളില്ലാത്ത ലോകത്തേക്കാള്‍ എന്നുപോലും തോന്നിപോയിരുന്ന അവസ്ഥ.
             പതിയെ ഞാന്‍  എന്റെ ജീവിതത്തിലേക്ക് വന്നു തുടങ്ങി ... എന്റെ അനിയന്മാരും സുഹൃത്തുക്കളും എന്നെ കൈപിടിച്ച് പിച്ചവപ്പിച്ചു  അവര്‍ക്ക് നഷ്ടമായ എന്നെ നേടിയെടുത്തു.
രാവിന്റെ അന്ത്യയാമങ്ങളില്‍ ലഹരിയുടെ കേട്ടിറങ്ങുമ്പോള്‍ വീര്‍ത്തു മുറ്റിയ  കണ്‍പോളകള്‍  വലിച്ചു തുറക്കുമ്പോള്‍ എന്റെ പാദങ്ങളില്‍ മുറുകെ പിടിച്ചു വിതുമ്പുന്ന അമ്മയുടെ മുഖം... എന്റെ വിരല്‍തുമ്പു പിടിച്ചു നടത്തിയ എന്റെ താതന്‍ ... എന്നെ ഞാനാക്കിയ എന്റെ കൂട്ടായ്മകള്‍ .... എന്റെ വിരല്‍തുമ്പു പിടിച്ചു നടന്നിരുന്ന എന്റെ സഹോദരസൗഹൃദങ്ങള്‍ .... അവരുടെയൊക്കെ വികാരങ്ങള്‍ക്ക് ഞാന്‍ അവള്‍ എന്നാ ചിന്തയില്‍ അടിപെട്ടുപോയിരുന്നു ... ഏതൊരു  ആണിനേയും പോലെ ഞാനും ആദ്യം ജീവിതത്തിലേക്ക് കടന്നു വന്ന പെണ്ണ് എന്ന  സത്യത്തില്‍ കുരുങ്ങി പോയിരുന്നു ... അമിതമായ ഒരു വിശ്വാസത്തില്‍ ഞാന്‍ വീണു പോയിരുന്നു.
            എന്നിലെ ഭ്രാന്തിന്റെ അവസാന രേണുക്കളും പറന്നു പോയി ഞാന്‍ ജീവിച്ചു തുടങ്ങിയപ്പോള്‍ അവള്‍ പിന്നെയും വന്നു . എന്റെ ഏകാന്തമായ അവസ്ഥയില്‍ എന്റെ വിചാരങ്ങള്‍ക് സ്വാന്തനം ആയി അല്ല  അവളുടെ ജീവിതത്തിലെ പോരുത്തകെടുകള്‍ പങ്കിടാന്‍ ഞാന്‍ ഒരിക്കലും അന്യനല്ല അവളുടെ മനസ്സില്‍ ഉണ്ടാകും എന്ന് പറയാന്‍. സ്വന്തമെന്നു കരുതിയവള്‍ മറ്റൊരല്‍ക്കൊപ്പം ജീവിക്കുന്നത് നമ്മുടെ വ്യക്തിഹത്യ ആണെന്ന് അറിയാമായിട്ടും ഞാന്‍ പക മൂത്ത ചെന്നായ് കണ്ണുകളോടെ സമിപിച്ചില്ല. ഒരുപാട് ചെറുതായി ഞാന്‍ അവളില്‍ അയാളുടെ വ്യക്തിത്വം നിറച്ചു. അവളുടെയും അയാളുടെയും ജീവന്‍ എന്ന സത്യത്തിനു ഞാന്‍ തിരക്കഥ എഴുതി അപ്പോലോക്കെയും അവള്‍ മോഴിഞ്ഞിരുന്നു നീ എന്റെ ജീവിതത്തില്‍ വേണം എനിക്ക് ജീവിക്കാന്‍ എന്ന് പക്ഷെ ആരായിട്ടു എന്ന് മാത്രം അവള്‍ പറഞ്ഞിരുന്നില്ല .
അവരുടെ ജീവിതത്തില്‍ അവളില്‍ ജീവന്റെ കുരുന്നു വെളിച്ചം കണ്ടു തുടങ്ങി .. ആ അവസ്തന്തരത്തിലും അവള്‍ക്കൊപ്പം ഞാന്‍ ഉണ്ടായിരുന്നു , ഒടുവില്‍ ആ വെളിച്ചം സൂര്യ തേജസ്സോടെ ഭൂമിയില്‍ ജനിച്ചു . പിന്നെ അവള്‍ എന്നരുകില്‍ വന്നില്ല വീണ്ടും ഭ്രാന്തിന്റെ കയത്തിലേക്ക് പോവാതെ ഞാന്‍ തലനാരിഴക്ക് പിടിച്ചുനിന്നു മദ്യത്തിന്റെ അകമ്പടിയോടെ . നാളുകള്‍ക്കു അപ്പുറം ഒരു ദിവസം അവളുടെ വിളി വന്നു .. അന്ന് വരെ ഞാന്‍ കാണാത്ത മുഖമായിരുന്നു അവള്‍ക് .. ധാര്‍ഷ്ട്യം ആയിരുന്നു അവളുടെ സ്വരത്തില്‍...കൊടുമുടിയില്‍ നില്‍ക്കുന്ന പോലെ.. നേടിയെടുതവര്‍ക്ക് മുന്നില്‍ ലോകത്തിനു മുന്നില്‍ ഞാന്‍ വീണ്ടും കോമാളി ചമയങ്ങള്‍  അണിഞ്ഞു.. ഒന്ന് അവള്‍ക്കു ചെയ്യാമായിരുന്നു എന്നെ എന്റെ പഴയ  ജീവിതത്തിലേക്ക് തിരിച്ചു വിടാമായിരുന്നു.. സ്വയം നിന്ന തോന്നിയ നാളുകളിലും ഞാന്‍ എന്റെ ബന്ധങ്ങളില്‍ അഭയം തേടി. എന്നെ പൊതിഞ്ഞു പിടിക്കാന്‍ എന്നെ സ്നേഹിക്കുന്നവര്‍ ഏറെ ഉണ്ടായിരുന്നു.
                  അവള്‍ തകര്‍ത്തു കളഞ്ഞ എന്റെ ജീവിതത്തിന്റെ പടിക്കെട്ടുകള്‍ക്കു പകരം എന്റെ ബന്ധങ്ങള്‍  തീര്‍ത്ത കരുത്തുറ്റ പടിക്കെട്ടിലൂടെ ഞാന്‍ നടന്നു തുടങ്ങി. എന്നോ നഷ്ടമായ കരുത്തോടെ  ഇനി പതറില്ല എന്നാ വാശിയോടെ. മാതൃ പദം  അലങ്കരിക്കുന്ന പതിവൃത ആണ് അവള്‍ ഇന്ന്  ..ഞാന്‍ ഒന്നും നേടാത്ത വിഡ്ഢി എന്നാ അവസ്ഥയിലേക്ക് കൂപ്പു കുത്താതെ ,,, വളഞ്ഞു കുറുകിയ കൊക്കുകള്‍ പാറയില്‍ രാകി  മൂര്‍ച്ച വരുത്തി കൊഴിഞ്ഞ തൂവലുകള്‍ക്കു പകരം കരുത്തുറ്റ തൂവല്‍ചിറകുകളോടെ  പുനര്‍ജനി പ്രാപിക്കുന്ന ചെമ്പന്‍ പരുന്തിനെപോലെ ഉയരങ്ങളിലേക്ക് പറന്നു പോങ്ങുംബോലും ഒപ്പം എന്റെ ജീവനായ കൂടപ്പിറപ്പുകളും ഉണ്ട് .. അറിയാതെ എങ്കിലും അവള്‍ക്കു വേണ്ടി ഞാന്‍ നഷ്ടമാക്കിയ എന്റെ സൌഹൃത നിമിഷങ്ങള്‍ ഓര്‍ത്ത് ഖേദത്തോടെ.... ഇനി ഞാന്‍ തോല്‍ക്കില്ല അവളുടെ അന്തപ്പുരത്തിന്റെ പിന്നംബുരങ്ങളില്‍ യാചക വേഷത്തില്‍ നില്‍ക്കുവാന്‍ എനിക്ക് മനസ്സില്ല ..എന്നെ ഇന്നവക്ക് വേണ്ട എങ്കില്‍ എനിക്ക് അവളെ ഇന്നലയെ വേണ്ട  ഉയരത്തിന്റെ കൊടുമുടിയില്‍ കയറി അഹങ്കരിക്കനല്ല ., പടച്ചവന്റെ ക്രുപയുണ്ടാകും കൂടെ എന്നാ വിശ്വാസത്തോടെ .. എന്റെ ശരികള്‍ ശരിയായിരുന്നു എന്ന ബോധ്യത്തോടെ ഒരു പടപ്പുരപ്പടിന്റെ കാഹളം മുഴങ്ങി കഴിഞ്ഞു .. എന്റെ ജീവിതത്തിന്റെ കാഹളം.....


                                                                                                                       പള്ളിക്കത്തോടന്‍.

No comments:

Post a Comment